ഹജ്ജ്; യു.എ.ഇ.യിൽനിന്നുള്ളതീർഥാടകർ തിരിച്ചെത്തിത്തുടങ്ങി

July 13, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഹജ്ജ്; യു.എ.ഇ.യിൽനിന്നുള്ളതീർഥാടകർ തിരിച്ചെത്തിത്തുടങ്ങി
    യു.എ.ഇ.യിൽനിന്നുള്ള തീർഥാടകരെല്ലാം ഹജ്ജ് നിർവഹിച്ചശേഷം മടങ്ങിയെത്തിത്തുടങ്ങി.യു.എ.ഇ.യിൽ മടങ്ങിയെത്തുന്ന ഹജ്ജ് തീർഥാടകർ ഏഴുദിവസം ക്വാറന്റീൻ നിർബന്ധമാണ്. ആദ്യദിവസം ആവശ്യമുള്ളവർക്ക് കോവിഡ് പരിശോധന നടത്താം. എന്നാൽ നാലാംദിവസം നിർബന്ധമായും കോവിഡ് പരിശോധന നടത്തിയിരിക്കണം. ഇതുവരെ നിർവഹിക്കാത്തവർക്കും 65 വയസ്സിന് താഴെയുള്ളവർക്കും മാത്രമായി ഈ വർഷത്തെ ഹജ്ജ് പരിമിതപ്പെടുത്തിയിരുന്നു. ഏകദേശം 850-ഓളം തീർഥാടകർ കഴിഞ്ഞദിവസം ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെത്തി. എമിറേറ്റ്‌സ് എയർലൈനും സൗദി എയർലൈൻസും ഏർപ്പെടുത്തിയിരുന്ന പ്രത്യേക ഹജ്ജ് വിമാനത്തിലായിരുന്നു തീർഥാടകരുടെ യാത്ര. മുൻവർഷം കോവിഡ് കാരണം ഹജ്ജിന് അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഹജ്ജ് പൂർണതോതിൽ നിർവഹിക്കാനായതിന്റെ സന്തോഷത്തിലാണ് തീർഥാടകർ.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) തീർഥാടകർക്കായി വിമാനത്താവളത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മടങ്ങിയെത്തിയവർക്കായി പ്രത്യേക ചെക്ക്ഔട്ട്, ഇമിഗ്രേഷൻ, സുരക്ഷാനടപടിക്രമങ്ങൾ എന്നിവയെല്ലാം സജ്ജമാക്കിയിരുന്നു. കൂടാതെ സ്മാർട്ട് ഗേറ്റുകളിലൂടെ പരിശോധന പൂർത്തിയാക്കി ഏതാനും മിനിറ്റുകൾക്കകം ഇവർക്ക് പുറത്തിറങ്ങാനും അവസരമൊരുക്കി. അടുത്തദിവസങ്ങളിൽ യു.എ.ഇ.യിൽനിന്ന്‌ പോയ കൂടുതൽ തീർഥാടകർ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ. ജനറൽ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. അവധിദിനങ്ങളിലും ഹജ്ജ് സീസണിലും യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ സ്മാർട്ട് ഗേറ്റുകൾ പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ യാത്രക്കാർക്ക് നടപടിക്രമങ്ങൾ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായി. സൗദിയിലേക്ക് പോകുന്നവർക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് സേവനങ്ങളും നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram