ദുബായ് നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി റൗണ്ട് എബൗട്ടുകൾക്ക് പുതിയ മുഖശ്രീയൊരുക്കി ദുബായ് മുനിസിപ്പാലിറ്റി. എമിറേറ്റിലെ 4 റൗണ്ട് എബൗട്ടുകളാണ് പുതിയ ഡിസൈനിൽ മോടിപിടിപ്പിച്ചത്. ആർട്ട് ഇൻ പബ്ലിക് പ്ലേസ് പ്രമേയത്തിലാണ് നവീകരണം. അൽറഖ, നാദ് അൽ ഷെബ റൗണ്ട്, നാദ് അൽഹമർ, അൽഖവാനീജ് എന്നീ റൗണ്ട് എബൗട്ടുകളാണ് കാലോചിതമായി പരിഷ്കരിച്ചത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഡിസൈനിൽ ഹരിതാഭ നിറച്ചത് റൗണ്ട് എബൗട്ടുകളെ ആകർഷകമാക്കി.
ദുബായിലെ റൗണ്ട് എബൗട്ടുകളെ തുറന്ന കലാ പ്രദർശന കേന്ദ്രമാക്കി
അബുദാബിയിൽ വില്ലകൾക്ക് വെളിയിൽ പാർക്കിങ് പണിയുന്നവർക്ക് മാർഗനിർദേശങ്ങളുമായി തലസ്ഥാന നഗരസഭ. ആയിരം ദിർഹം ഫീസ് അടച്ച് അനുമതി വാങ്ങിയ ശേഷമായിരിക്കണം പാർക്കിങ് ഷെഡുകൾ പണിയേണ്ടത്.∙നിശ്ചയിക്കപ്പെട്ട പരിധിക്കപ്പുറം പാർക്കിങ് ഏരിയ കൂടരുത്. പാർക്കിങ് വൃത്തിയാക്കുന്നതോടൊപ്പം അറ്റകുറ്റപ്പണികൾ നടത്തുകയും വേണം. മൂന്നാമതൊരാൾക്ക് പാർക്കിങ് ഷെഡുകൾ കൈമാറാനോ വാടകയ്ക്ക് നൽകാനോ പാടില്ല. പാർക്കിങ് മറ്റു കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തരുതെന്നും നിർദേശമുണ്ട്.∙ഭാവി പദ്ധതികളുടെ ഭാഗമായി മുനിസിപ്പാലിറ്റി നീക്കം ചെയ്യാൻ നോട്ടിസ് നൽകിയാൽ കാലതാമസം കൂടാതെ പാർക്കിങ് പൊളിച്ചുനീക്കേണ്ടത്
യുഎഇയിൽ ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് 2 വർഷം തടവും ഒരു ലക്ഷം ദിർഹം (22.6 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടവരെ അവ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്താറുണ്ട്. ഇതിനായി രക്ത, മൂത്ര സാംപിളുകൾ ശേഖരിക്കും. മതിയായ കാരണമില്ലാതെ ഇവ നൽകാൻ വിസമ്മതിക്കുന്നവരാണ് ശിക്ഷ നേരിടേണ്ടിവരിക.
യുഎഇയില്‍ യുവജന മന്ത്രിയാകാന്‍ താത്പര്യമുള്ള രാജ്യത്തെ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തില്‍ അയയ്ക്കണം- അദ്ദേഹം എക്സ്
യു.എ.ഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ വിസമ്മതിക്കരുതെന്ന് ജീവനക്കാരോട് അധികൃതർ. പദ്ധതിയിൽ ചേരാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഒക്‌ടോബർ ഒന്നിനു ശേഷം പദ്ധതിയിൽ ചേരാത്തവരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കും.ജോലി പോയാൽ മൂന്ന് മാസം വരെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ നൽകുന്ന പദ്ധതിയാണ് യു.എ.ഇയിലെ തൊഴിൽ നഷ്ട ഇൻഷൂറൻസ്. ഫെഡറൽ സർക്കാർ മേഖല, സ്വകാര്യമേഖല, ഫ്രീസോൺ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെല്ലാം നിർബന്ധമായും ഈ