അജ്മാനിൽ 2 ദിർഹം നിരക്കിൽ അബ്രയിൽ യാത്ര ചെയ്യാൻ അവസരം ഒരുങ്ങുന്നു . അജ്മാൻ ക്രീക്കിന്‍റെയും പ്രശസ്തമായ അൽ സോറ വികസനത്തിന് സമീപമുള്ള പ്രകൃതിദൃശ്യങ്ങളുടെയും കണ്ടൽക്കാടുകളുടെയും കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് ഈ യാത്രയിൽ ലഭിക്കുക. കൂടാതെ നാല് മറൈൻ സ്റ്റേഷനുകളെയും ഈ യാത്ര ബന്ധിപ്പിക്കുന്നു. ആഴ്ചയിൽ ഏഴ് ദിവസവും അബ്ര സേവനം ലഭ്യമാണെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.അൽ സഫിയ. മുഷരിഫ് പ്രദേശത്തെ അജ്മാൻ മത്സ്യബന്ധന തുറമുഖത്താണ് ഈ സ്റ്റേഷൻ
ആഗോള സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് യു.എ.ഇ. യുടെ ക്ഷണം. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണക്കത്ത് ഖത്തറിലെ യു.എ.ഇ. സ്ഥാനപതി ശൈഖ് സായിദ് ബിൻ ഖലീഫ അൽ നഹ്യാനാണ് ഖത്തർ അമീറിന് കൈമാറിയത്. അമീരി ദിവാനിലായിരുന്നു കൂടിക്കാഴ്ച.അടുത്തമാസം 12 മുതൽ 14 വരെ ദുബായ് മദീനത്ത് ജുമൈറയിലാണ് വേൾഡ് ഗവൺമെന്റ് സമ്മിറ്റ് നടക്കുക. 150-ലേറെ
യു.എ.ഇ.യുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്ക് അധിക സർവീസുകൾ നടത്തുന്നു. കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ കൂട്ടിയത്. ബെംഗളൂരുവിലേക്ക് അബുദാബിയിൽനിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകളും കൊൽക്കത്തയിലേക്ക് ആഴ്ചയിൽ ഒരു വിമാനവും അധികമായി പറക്കും. ജൂൺ 15 മുതൽ പുതിയ വിമാനങ്ങൾ പറന്നുതുടങ്ങും.സൗദിയിലെ ജിദ്ദ, റിയാദ്, ജോർദാനിലെ അമ്മാൻ, ലെബനനിലെ ബയ്‌റുത്ത്, ശ്രീലങ്കയിലെ കൊളംബോ എന്നിവിടങ്ങളിലേക്കും അധികസർവീസുകൾ തുടങ്ങി. വിമാനസമയവും ദിവസവും അടുത്തദിവസങ്ങളിൽ വെബ്‌സൈറ്റിലൂടെ അറിയാം. യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ്
കഞ്ചാവുമായി ദുബൈ വിമാനത്താവളത്തിൽ പിടിയിലായ യുവാവിന് 10,000 ദിർഹം പിഴ ശിക്ഷ വിധിച്ച് ദുബൈ കോടതി. 25കാരനായ യൂറോപ്യൻ പൗരനാണ് ശിക്ഷ ലഭിച്ചത്. കഞ്ചാവും കഞ്ചാവ് ചെടി കട്ട് ചെയ്യാനായി നിർമിച്ച ഉപകരണവുമാണ് ഇയാളിൽ നിന്ന് പിടികൂടിയിരുന്നത്.തുടർന്ന് എയർപോർട്ട് കസ്റ്റംസ് പ്രാഥമിക കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി 10,000 ദിർഹം പിഴയും നാട്ടിലേക്ക് തിരിച്ചയക്കാനും ഉത്തരവിട്ടു.ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ച ദുബൈ കോടതി പിഴശിക്ഷ ശരിവെച്ചെങ്കിലും നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ്
ദുബൈയിൽ കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് ധനസഹായം നൽകൽ എന്നിവക്കെതിരെയുള്ള നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസ് കമ്പനിക്ക് യു.എ.ഇ സെന്ട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) 12 ലക്ഷം ദിർഹം പിഴയിട്ടു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെയാണ് നടപടി.സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ ഇൻഷുറൻസ് കമ്പനി നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു.ഇൻഷുറൻസ് മേഖലയുടെയും ധനകാര്യ സംവിധാനത്തിന്റെയും സുതാര്യതയും സത്യസന്ധതയും സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്ന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും ഇൻഷുറൻസ് കമ്പനികളും ജീവനക്കാരും പാലിക്കുന്നുണ്ടോയെന്ന്