സ്വദേശിവത്കരണം: യു.എ.ഇ.യിലെ സ്വകാര്യകമ്പനികൾ തയ്യാറെടുപ്പ്‌ തുടങ്ങി

November 23, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • സ്വദേശിവത്കരണം: യു.എ.ഇ.യിലെ സ്വകാര്യകമ്പനികൾ തയ്യാറെടുപ്പ്‌ തുടങ്ങി
    യു.എ.ഇ. യിലെ സ്വകാര്യ കമ്പനികൾ സ്വദേശിവത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾആരംഭിച്ചു. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി ബാങ്കിങ് മേഖല, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ സ്വദേശി നിയമനങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വർഷം അവസാനിക്കാറായതോടെ നിയമനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും വർധിച്ചതായി വിവിധ കൺസൾട്ടേഷൻ സ്ഥാപനാധികൃതരും വെളിപ്പെടുത്തി. സമയപരിധിക്കുള്ളിൽ നിശ്ചിത സ്വദേശിവത്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് കനത്ത പിഴയാണ് ചുമത്തുക. പരിഷ്‌കരിച്ച നിയമപ്രകാരം 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളും ഓരോ വർഷവും തങ്ങളുടെ ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാരായി, മൊത്തം ജീവനക്കാരുടെ രണ്ട് ശതമാനം വീതം സ്വദേശികൾക്കായി നീക്കിവെക്കണം. നിയമം അനുശാസിക്കുന്ന അത്രയും തൊഴിലുകൾ സ്വദേശികൾക്ക് നൽകാത്ത സ്ഥാപനങ്ങൾ, നിയമിക്കപ്പെടാത്ത ഓരോ സ്വദേശി ജീവനക്കാരനും 72,000 ദിർഹം വീതം വാർഷിക പിഴയായി ആദ്യവർഷം നൽകേണ്ടതുണ്ട്. രണ്ടാം വർഷം മുതൽ പിഴ വർധിക്കും. 12,000 ദിർഹം വീതം വർഷംതോറും ഉയരുമെന്നാണ് നിയമത്തിൽ വ്യക്തമാക്കുന്നത്. അടുത്ത വർഷം കണക്കുകൾ സമർപ്പിക്കുമ്പോൾ 2022- ൽ സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾ പിഴതുക നൽകേണ്ടിവരും. നിശ്ചിതശതമാനത്തിലും കൂടുതൽ സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഇൻസെന്റീവുകളും ഉണ്ടാകും. വർഷങ്ങളായി സ്വദേശിവത്കരണ നടപടികൾ നടന്നുവരുന്നുണ്ടെങ്കിലും പ്രധാനമായും അവ ലക്ഷ്യമിട്ടിരുന്നത് സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളെയായിരുന്നു. എന്നാൽ ഈ വർഷം തുടക്കത്തിലാണ് ഓരോ വർഷവും രണ്ട് ശതമാനം വീതം സ്വദേശികളെ ഉൾപ്പെടുത്തി അടുത്ത അഞ്ച് വർഷത്തിനകം സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ പ്രാതിനിധ്യം 10 ശതമാനത്തിലെത്തിക്കുക എന്ന ലക്ഷ്യം മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. അതേസമയം കോവിഡിനെതുടർന്ന് തൊഴിലിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ഒട്ടേറെ പ്രവാസികൾ പുതിയനയങ്ങൾ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram