യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു

August 15, 2022
  • ദുബായ് നഗര സൗന്ദര്യവല്കരണം

  • വില്ലകൾക്ക് മുന്നിൽ പാർക്കിങ്

  • സാംപിൾ നൽകാൻ വിസമ്മതിച്ചാൽ കടുത്ത ശിക്ഷ

  • യുഎഇയില്‍ മന്ത്രിയാകാം; യുവ ജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ പ്രധാനമന്ത്രി

  • തൊഴിൽ നഷ്ട ഇൻഷൂറൻസ് രജിസ്ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ മാത്രം

  • കുടുംബ, ജീവിത പ്രശ്നങ്ങൾ മറനീക്കി സിഡിഎ സർവേ

  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മസ്ജിദുമായി ദുബായ് ; അടുത്ത വർഷം സന്ദർശകർക്കായി തുറക്കും

  • ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകൾ; 28 തരം സേവനങ്ങളുമായി ആർടിഐ

  • ദുബായ് ഹാര്‍ബറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ‘പിക്‌സി ഡ്രോണ്‍ വേസ്റ്റ് കളക്ടര്‍’ പുറത്തിറക്കി

  • ഷാര്‍ജ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

  • ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ

  • കമ്പനികൾക്ക് 10 ലക്ഷം ദിർഹത്തിന്‍റെ അവാർഡ്

  • ഷാർജ സഫാരി പാർക്ക് തുറന്നു

  • തൊഴിൽനഷ്ട ഇൻഷുറൻസ് നിർബന്ധം ഒക്ടോബറിന് മുൻപ് ചേർന്നില്ലെങ്കിൽ പിഴ

  • എണ്ണയിതര മേഖലകളിൽ നിന്നും റെക്കോർഡ് വരുമാനവുമായി യുഎഇ

  • അത്യന്താധുനിക സംവിധാനങ്ങളുമായി ‌ഞെട്ടിച്ച് ദുബായ്

  • യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 96 കമ്പനികൾക്ക് പിഴ ചുമത്തി

  • തീ അണക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്‌സി കോർപറേഷൻ

  • ഇന്ത്യയുടെ നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്, ചന്ദ്രയാൻ ദൗത്യം ആവേശകരം: സുൽത്താൻ അൽ നെയാദി

  • ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

  • ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ദുബായ് നഗരസഭ: ജനത്തിന് മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ‘സർവീസസ്

  • ഹത്ത ജലവൈദ്യുത പദ്ധതി2025ൽ നിർമാണം പൂർത്തിയാകും

  • യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം

  • ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം

  • ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നു

  • മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ

  • യുഎഇമെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി

  • ദുബയിൽ യാത്രക്കാർ 4.2 കോടി

  • ഗോൾഡൻ വീസയിൽ 52% വർധനവ്

  • രാജ്യാതിര്‍ത്തികളുടെ ഭാവി: ആഗോള സമ്മേളനം ദുബായിൽ

  • യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു
    യുഎഇയിൽ ദൂരക്കാഴ്ച കുറച്ച് ശക്തമായ പൊടിക്കാറ്റ് തുടരുന്നു ‘. ഇന്നലെ പുലർച്ചെ മുതൽ വീശിയ പൊടിക്കാറ്റിൽ പലയിടങ്ങളിലും ദൂരക്കാഴ്ച 500 മീറ്ററിൽ  താഴുകയും അന്തരീക്ഷം ഇരുണ്ടുമൂടുകയും ചെയ്തിരുന്നു . ഇന്നും അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണു റിപ്പോർട്ട്. കൊടുംചൂട് തുടരുന്നതും താമസക്കാരെ വലയ്ക്കുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, ജനങ്ങൾ കഴിയുന്നതും പുറത്തിറങ്ങരുതെന്നു നിർദേശിച്ചു. പൊടിക്കാറ്റ് ഉൾപ്പെടെ അസ്ഥിര കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോൺ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, മുടി ചീകുകയോ കണ്ണാടിയിൽ നോക്കുകയോ ചെയ്യുക തുടങ്ങിയവ വാഹനാപകടങ്ങൾക്കു അപകടകാരണമാകും. നിയമലംഘനങ്ങൾക്ക് 800 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ.വടക്കൻ എമിറേറ്റുകളിലെ വിവിധ മേഖലകളിൽ പെയ്ത മഴയിൽ താഴ്ന്ന മേഖലകളിൽ വെള്ളം നിറഞ്ഞു. വാദികൾ, മലനിരകൾ, താഴ് വാരങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നാണ് മുന്നറിയിപ്പ് ഉണ്ട് . അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ നിന്നു ഷാർജ ഖോർഫക്കാനും ഫുജൈറ, റാസൽഖൈമ എമിറേറ്റുകളും മുക്തമാകുന്നതേയുള്ളൂ. ഷാർജയിലെ വാദി അൽ ഹിലോ, ഫുജൈറയിലെ മസാഫി, ഇസ്ഫായ്, റാസൽഖൈമയിലെ ഷൌഖ, വാദി അൽ ഉജൈലി, അൽ ലയാത് എന്നിവിടങ്ങളിലായിരുന്നു മഴ.യു എ ഇയുടെ  വടക്കൻ എമിറേറ്റുകളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് അടുത്തിടെ പ്രളയമുണ്ടായ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി.അബുദാബി അൽ ഐനിലും  മഴ ശക്തമായിരുന്നു. ഇന്നലെ പൊതു അവധി ദിവസമായിരുന്നതിനാൽ റോഡുകളിൽ വാഹനങ്ങൾ തീരെ കുറവായിരുന്നു. എങ്ങും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറെ പേരും ഇന്നലെ കടകളിൽ പോലും പോകാതെ വീടിനുള്ളിൽ ഒതുങ്ങിക്കൂടി. പുറത്തിറങ്ങിയ പലരും കണ്ണിലും മൂക്കിലുമെല്ലാം പൊടികയറി അസ്വസ്ഥരായി കടകളിൽ ഓടിക്കയറി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram