വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ പരിഭാഷകന്‍ രചയിതാവിന്റെ തലത്തിലേക്ക് ഉയരും: അജയ് പി മങ്ങാട്ട്

November 7, 2023
  • ദുബായ് മുന്നിൽ

  • കുറ്റവാളിക്ക് 10,000 ദിർഹം വരെ പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും

  • വസ്തു ഇടപാടിന് വേണം യുഎഇ പാസ് റജിസ്ട്രേഷൻ; റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സുതാര്യമാക്കാൻ യുഎഇ

  • രാജ്യാന്തര ഭക്ഷ്യോത്സവത്തിന് അബുദാബിയിൽ തുടക്കം

  • ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ്

  • വെളുക്കാൻ തേക്കുന്ന ക്രീമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

  • പൊതു പിഴകളിൽ 50 ശതമാനം ഇളവ്

  • പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും

  • അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയപദ്ധതി

  • ദുബായ് ആർ.ടി.എ.യുടെ സ്കൂൾ ഗതാഗതസേവനത്തിന് ആവശ്യക്കാരേറുന്നു

  • യു.എ.ഇയിൽ നിന്ന് 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി

  • ദുബൈ റൺ ചരിത്രം കുറിച്ചു ; പങ്കെടുത്തത് 2.26 ലക്ഷം പേർ

  • മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം

  • യുഎഇയിൽ സ്കൂൾ പ്രവേശന നടപടികൾ അവസാനിച്ചു; സീറ്റില്ല,

  • ദുബായിൽ ക്രെഡിറ്റ് കാർഡ് അടവ് 60 ദിവസത്തിലധികം വൈകിയാൽ കാർഡ് മരവിപ്പിക്കും

  • ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും

  • യുഎഇയിൽ ദേശീയ മൂന്നു ദിവസത്തെ അവധി

  • റാസൽഖൈമ-കോഴിക്കോട് സർവീസിനു തുടക്കമിട്ട് എയർ അറേബ്യ

  • ദുബൈയിലെ രണ്ട് മൾട്ടി സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾ അടച്ചു

  • ഫ്രാൻസിസ് മാർപാപ്പ ഡിസംബർ ഒന്നിന് ദുബായിൽ

  • യുഎഇയിൽ 20-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധം;

  • എയർ ഇന്ത്യ എക്സ് പ്രസ്സിന്റെ വിപുലീകരണം;

  • ദുബായ് വിമാനത്തവാളത്തിൽ തിരക്കേറുന്നു

  • യുഎഇയിൽ അനധികൃത പണമിടപാടുകളും ബ്ലേഡ് മാഫിയയും സജീവമാകുന്നു;

  • യുഎഇയിൽ ഈ ആഴ്ച കൂടുതൽ മഴയ്ക്ക് സാധ്യത

  • വേഗപരിധി കുറയ്ക്കുന്നു

  • എയർഅറേബ്യക്ക് 1.32 ശതകോടി ലാഭം; 53% വർധന രേഖപ്പെടുത്തി

  • ദുബായ് എയർഷോ സമാപനത്തിലേക്ക്

  • യു ടേൺ വിലക്ക് ലംഘിച്ചാൽ 500 ദിർഹം പിഴ

  • ദുബൈ ടാക്സി ഓഹരികൾ ഷെയർ മാർക്കറ്റിലേക്ക്; കമ്പനിയുടെ ഘടനയിൽ ഭേദഗതിക്ക് ഉത്തരവായി

  • വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ പരിഭാഷകന്‍ രചയിതാവിന്റെ തലത്തിലേക്ക് ഉയരും: അജയ് പി മങ്ങാട്ട്
    വിവര്‍ത്തനം ഫോട്ടോകോപ്പിയല്ലെന്നും ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ പരിഭാഷകന്‍ കൂടി രചയിതാവിന്റെ തലത്തിലേക്ക് ഉയരുകയാണെന്നും പ്രമുഖ നിരൂപകനും നോവലിസ്റ്റും മലയാള മനോരമ പത്രാധിപസമിതിയംഗവുമായ അജയ് പി.മങ്ങാട്ട്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്ല്‍ ‘പരിഭാഷയും അിന്റെ സാധ്യതകളും’ എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ പല പുസ്തകങ്ങളും വിവര്‍ത്തനം ചെയ്യാനാവില്ല എന്ന വെറും പറച്ചില്‍ ഒരു തരം ജാതീയ ബോധത്തില്‍ നിന്നുണ്ടാകുന്നതാണ്. ഒരു ജാതിയിലുള്ളവര്‍ അതില്‍ തന്നെ നില്‍ക്കുകയും ഇടപഴകല്‍ നടത്താതിരിക്കുകയും ചെയ്യുമ്പോഴുള്ള ഷെയര്‍ ചെയ്യാത്ത അവസ്ഥ കൊണ്ടാണങ്ങനെ സംഭവിക്കുന്നത്. ഭാഷാന്തരത്തിന് പറ്റുന്നതല്ല പല രചനകളും എന്നത് തിയറി മാത്രമാണ്. ബഷീറിന്റെ കൃതികള്‍ വിവര്‍ത്തനത്തിന് പറ്റാത്തതാണെന്ന് നിരന്തരം പറഞ്ഞ ആളുകളുണ്ട്. എന്നാല്‍, മലയാളിയല്ലാത്ത ആര്‍.ഇ ആഷറാണ് ഇംഗ്ലീഷിലേക്ക് ഭാഷാന്തരപ്പെടുത്തിയത്. നമ്മള്‍ ചെയ്യാതിരുന്നത് ആഷര്‍ ചെയ്തു കാണിച്ചു തന്നു.പരിഭാഷയിലൂടെ മറ്റൊരു വായനാനുഭവം സമ്മാനിക്കപ്പെടണം. പരിഭാഷ പകര്‍ത്തിയെഴുത്തല്ലാതിരിക്കുന്നതിലൂടെയാണത് സാധിക്കുക. പരിഭാഷ സംസ്‌കാരങ്ങളെ കടന്നു പോകുന്ന പാലമായി വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മലയാളി ചുറ്റുപാടില്‍ നിന്നും മാറി മറ്റൊരിടത്ത് പോയി പഠിച്ച്, ജീവിതാനുഭവങ്ങളുണ്ടായി തിരിച്ചെത്തിയ കുമാരാനാശാന്‍ ‘നളിനി’യും ‘ലീല’യും എഴുതിയപ്പോള്‍ വ്യത്യസ്ത രീതി കൊണ്ട് ഭാവന അതിര്‍ത്തികള്‍ കടന്നത് നാം അനുഭവിച്ചു. തന്റെ തന്നെ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ ഡോ. കാതറീന്‍ തങ്കം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ അവരെടുത്ത അധ്വാനമുണ്ടതില്‍. തന്റെ പുസ്തകം അവരുടെ കൂടി പുസ്തകമായി മാറിയ അനുഭവമാണ് അതെന്നാണ് തനിക്ക് അടിവരയിടാനുള്ളതെന്നും അജയ് വ്യക്തമാക്കി.അജയ് പി.മങ്ങാട്ടിന്റെ 25 പതിപ്പുകളിറങ്ങിയ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’, ‘മൂന്നു കല്ലുകള്‍’ തുടങ്ങിയ കൃതികളെ കുറിച്ചും അദ്ദേഹം സദസ്സുമായി സംവദിച്ചു. മാധ്യമപ്രവർത്തകൻ റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു. വായനക്കാര്‍ക്ക് ഗ്രന്ഥകാരന്‍ പുസ്തകങ്ങള്‍ ഒപ്പിട്ടു നല്‍കി.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram