ദുരന്തഭൂമികളിലേയ്ക്ക് സാമൂഹിക സേവനത്തിന്റെ ചിറകുവിടർത്തി യുഎഇ. യുദ്ധക്കെടുതി, പ്രളയം, പ്രകൃതിദുരന്തം, പകർച്ചവ്യാധികൾ തുടങ്ങി മനുഷ്യനെ ബാധിക്കുന്ന ഏതെല്ലാം വിപത്തുകളുണ്ടോ അവിടെയെല്ലാം സഹായത്തിന്റെ ഹസ്തം നീട്ടുകയാണ് ഈ രാജ്യം. സഹായങ്ങൾ നീട്ടിവയ്ക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യുന്ന സ്ഥിതി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അടിത്തറ പാകിയ ഇമാറാത്തിനില്ലെന്നതാണ് ചരിത്രവും വർത്തമാനവും. മതമോ, ജാതിയോ, വർണമോ, വംശമോ ദേശമോ പരിഗണിക്കാതെ അതിർത്തികൾ ഭേദിച്ചു പുണ്യം പ്രവഹിപ്പിക്കുകയാണ്. ഹമാസ്-ഇസ്രായേൽ യുദ്ധം തുടങ്ങിയതോടെ
ലോകത്തിലെ ‘കെട്ടിടങ്ങളിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്’ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ദുബായ്. ഭൂമിയിൽനിന്നും 157 മീറ്റർ ഉയരത്തിലുള്ള 335 മീറ്റർ റൂഫ് ടോപ് ട്രാക്കായ വാസൽ സ്‌കൈ ട്രാക്കിനാണ് പുതിയ റെക്കോഡ് ലഭിച്ചത്. സബീൽ വാസൽ ഒന്നിലെ 43-ാം നിലയിലാണ് ട്രാക്കിന്റെ സ്ഥാനം. പരമ്പരാഗത വ്യായാമരീതികളിൽനിന്ന് വ്യത്യസ്തമായ അനുഭവമാണ് മാനം തൊട്ടുനിൽക്കുന്ന ഈ ട്രാക്ക് ആളുകൾക്ക് സമ്മാനിക്കുന്നത്.ബുർജ് ഖലീഫ, സബീൽ പാർക്ക്, ദുബായ് ഫ്രെയിം, ശൈഖ്
പ്രായഭേദമെന്യേ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ദുബായ് റണ്ണിന്റെ അഞ്ചാംപതിപ്പ് നവംബർ 26-ന് നടക്കും. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന പ്രധാന പരിപാടികളിലൊന്നാണിത്. രണ്ടുലക്ഷത്തിൽപ്പരം ആളുകൾ ഇത്തവണ ശൈഖ് സായിദ് റോഡിൽ ഓടാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ രണ്ടു വ്യത്യസ്ത റൂട്ടുകളാണ് പുതിയ പതിപ്പിലുമുള്ളത്. ദുബായ് ഓപ്പറ, ദുബായ് മാൾ, ബുർജ് ഖലീഫ തുടങ്ങിയ പ്രധാന ലാൻഡ്മാർക്കുകളിലൂടെയുള്ള അഞ്ചുകിലോമീറ്റർ ഡൗൺടൗൺ ഫാമിലി റൂട്ട് ദുബായ് മ്യൂസിയം
ചാറ്റ് ജിപിടിക്കും, വാട്ട്സ്ആപ്പിനും വരെ ബദലുകൾ അവതരിപ്പിച്ചാണ് കേരളത്തിൽ നിന്നുള്ള ഐടി കമ്പനികൾ ദുബൈയിൽ നടക്കുന്ന ജൈറ്റക്സ് സാങ്കേതിക പ്രദർശനത്തിൽ ശ്രദ്ധേയമാകുന്നത്. കേരളത്തിൽ നിന്ന് 30 ഐടി കമ്പനികളും, അമ്പത് സ്റ്റാർട്ടപ്പുകളും ജൈറ്റെക്സിൽ പങ്കെടുക്കുന്നുണ്ട്.പുതിയ ലുക്കിലാണ് കേരള ഐടിയുടെ ദുബൈയിലേക്കുള്ള വരവ്. ഇൻഫോ പാർക്ക്, ടെക്നോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെ കമ്പനികളാണ് മേളയിയിൽ തിളങ്ങുന്നത്. കേരളത്തിൽ നിന്നുള്ള കമ്പനികൾക്ക് അന്താരാഷ്ട്ര പ്രവേശനത്തിനുള്ള കവാടം കൂടിയാണ് ദുബൈയിലെ ജൈറ്റക്സ് മേള.കേരളത്തിൽ നിന്നുള്ള