ദുബായ് മെട്രോയ്ക്ക് പുതിയ ട്രാക്ക് വരുന്നു. 30 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ ബ്ലൂ ലൈൻ എന്ന് അറിയപ്പെടും. നിലവിലുള്ള റെഡ് – ഗ്രീൻ ലൈനുകളെ ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈൻ. പുതിയ ലൈനിന്റെ രൂപകൽപനയ്ക്കും നിർമാണത്തിനുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ടെൻഡർ ക്ഷണിച്ചു.ദുബായുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക, നഗര വളർച്ച കണക്കിലെടുത്താണ് ബ്ലൂ ലൈൻ വരുന്നത്. 30 കിലോമീറ്റർ ദൈർഘ്യത്തിൽ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉയരത്തിലും ആയിരിക്കും.
യാത്രക്കാരുടെ താൽപര്യങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാൻ ദുബൈയിൽ റോഡ് ഗതാഗത അതോറിറ്റി ആരംഭിച്ച സർവേയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. അടുത്ത വർഷം ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന സർവേയിൽ 21,000പേരിൽ നിന്ന് അഭിപ്രായം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ, താമസക്കാരല്ലാത്ത തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.റോഡ് ഗതാഗത മേഖലയുടെ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ നിർണയിക്കുന്നതിനാണ് സർവേ. എല്ലാവർക്കും സന്തോഷകരവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കുകയെന്നതാണ് ആർ.ടി.എയുടെ
തണുപ്പുകാലം പടിവാതിൽക്കലെത്തിയതോടെ പകർച്ചപ്പനിയും സാംക്രമിക രോഗങ്ങളും വർധിക്കുന്നു. പനി, ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ മൂലം നിരവധിപേരാണ് ദിവസവും ആശുപത്രികളിലെത്തുന്നത്. ശൈത്യകാലത്തിന്റെ കടന്നുവരവോടെയാണ് രാജ്യത്ത് പകര്‍ച്ചപ്പനിയും കടുത്ത ചുമയും കൂടിയത്. കുട്ടികളിലാണ് രോഗബാധ കൂടുതലായി പടരുന്നത്. മുതിര്‍ന്നവരില്‍ കടുത്ത ചുമയും കഫക്കെട്ടും വര്‍ധിച്ചിട്ടുണ്ട്.ആസ്മ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ഉള്ളവരില്‍ ഇൻഫ്ലുവന്‍സ എ, ബി, റെസ്പിറേറ്ററി സെന്‍സേഷനല്‍ വൈറസ് (ആര്.എസ്.വി) തുടങ്ങിയ വൈറസുകള്‍ കൂടുതല്‍ പ്രശ്നങ്ങൾ സൃഷ്ടിക്കും. ദിവസങ്ങള്‍ നീളുന്ന ശക്തമായ
UAE യിൽ നവംബർ മൂന്ന് വെള്ളിയാഴ്ച പതാകദിനം ആചരിക്കും .യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് എല്ലാ മന്ത്രാലയങ്ങളോടും സർക്കാർ വകുപ്പുകളോടും സ്ഥാപനങ്ങളോടും പതാക ഉയർത്തുന്നതിന് ആഹ്വാനം നൽകിയത്. നവംബർ മൂന്നിന് രാവിലെ 10ന് രാജ്യത്താകമാനം ഒരുമിച്ച് പതാക ഉയർത്താനാണ് നിർദേശിച്ചിരിക്കുന്നത്. 11ാമത് വർഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്.2013ലാണ് ആദ്യമായി യു.എ.ഇയുടെ പതാകദിനം നവംബർ മൂന്നിന് ആചരിക്കുന്നത്. ഈ ദിവസം
കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ ആളുകളെ താമസിപ്പിക്കുന്നത് കണ്ടെത്താൻ അബുദാബി പരിശോധന ഊർജിതമാക്കി. മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ കെട്ടിടത്തിൽ രൂപമാറ്റം വരുത്തുന്നതും ശേഷിയെക്കാൾ കൂടുതൽ പേരെ താമസിപ്പിക്കുന്നതും ഗുരുതര നിയമലംഘനമാണ്. കുറ്റക്കാർക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.സുരക്ഷിത താമസ, കുടുംബ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. താമസക്കാർ, അവിവാഹിതർ, കുടുംബങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും