വിദേശത്തുനിന്ന് യു.എ.ഇയിൽ എത്തുന്നവരും തിരിച്ചുപോകുന്നവരും 60,000 ദിർഹമിൽ കൂടുതൽ തുകയുടെ കറൻസിയോ അമൂല്യ വസ്തുക്കളോ കൈവശമുണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന് കസ്റ്റംസ് അധികൃതർ. വിദേശത്തുനിന്ന് യു.എ.ഇയിൽ എത്തുന്നവർക്കും തിരിച്ചുപോകുന്ന വർക്കുമാണ് നിർദേശം.കറൻസി, വിലപിടിപ്പുള്ള കല്ലുകൾ, ലോഹം തുടങ്ങിയവ കൈവശം വെക്കുന്നവർക്കാണ് മുന്നറിയിപ്പ്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണിതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്സ് സെക്യൂരിറ്റി അധികൃതർ വ്യക്തമാക്കി. അതേസമയം, യാത്രയിൽ കൈവശംവെക്കുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ലോകത്തെ ഏറ്റവും മനോഹര ശൈത്യകാലം’ എന്ന ശീർഷകത്തിൽ ഡിസംബർ ആദ്യ വാരത്തിൽ യു.എ.ഇയിൽ ആരംഭിച്ച വിനോദസഞ്ചാര കാമ്പയിന് അവസാനിച്ചു . യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് സംഘടിപ്പിച്ച പരിപാടിയായിരുന്നു കാമ്പയിൻ. കാമ്പയിൻ കാലത്ത് ദേശീയ സമ്പദ് വ്യവസ്ഥക്കും ആഭ്യന്തര ടൂറിസത്തിനും മികച്ച നേട്ടം കൈവരിക്കാനായി. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വർഷം
സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷം ഗണ്യമായി കുറഞ്ഞതായി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ പ്രസിഡന്റ് നിക്ക് ക്ലെഗ്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ഇതു നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിൽ നടക്കുന്ന ആഗോള സർക്കാർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻകാലങ്ങളിലേതിനേക്കാൾ 80 ശതമാനം വിദ്വേഷ പ്രചാരണം ഒഴിവാക്കാൻ കഴിഞ്ഞു. മുമ്പ് 10,000 ഉള്ളടക്കങ്ങളിൽ വിദ്വേഷ പ്രചാരണം കണ്ടെത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് വിദ്വേഷ പ്രചാരണം കണ്ടെത്തുന്നത്. ഇത് പൂജ്യത്തിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം. എന്നാൽ, ഇത് പൂജ്യത്തിൽ
ദുബായ്, അബുദാബി, മുംബൈ തുടങ്ങിയ നഗരങ്ങൾ ലോകത്തിന്റെ ഭാവി ആഗോള സാമ്പത്തിക വളർച്ചാ എൻജിനുകളും ശക്തികേന്ദ്രങ്ങളുമായി നിർവചിക്കപ്പെടുമെന്ന് ആഗോള ഗവേഷകർ. ലോകത്തിന്റെ ഭാവി നിർവചിക്കുന്ന പ്രദേശങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും ഞങ്ങൾ നോക്കുകയാണ്, അത് അഹമ്മദാബാദ്, മുംബൈ, ഷാങ്ഹായ്, ദുബായ്, അബുദാബി എന്നിവയാകാം. പതിനഞ്ചോ ഇരുപതോ ക്ലസ്റ്റർ അടങ്ങുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ കേന്ദ്രങ്ങൾ ആഗോള ഭരണത്തിന്റെ ഒരു പുതിയ നെറ്റ്‌വർക്ക് ആർക്കിടെക്ചർ സൃഷ്ടിക്കുമെന്ന് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. സമീർ സരൺ
ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ദുബായ്. പരമ്പരാഗത ഊർജ സ്രോതസ്സുകൾ ഒഴിവാക്കി പുതിയ ഇന്ധനം സ്വീകരിക്കുന്നതിലേക്കുള്ള സുപ്രധാന പ്രഖ്യാപനം ആഗോള സർക്കാർ ഉച്ചകോടിയിലാണ് ദുബായ് നടത്തിയത്.വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദീവ) എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനിയും (ഇനോക്) ധാരണാപത്രം ഒപ്പുവച്ചു. ഹൈഡ്രജൻ ഇന്ധനത്തിൽ പുതിയ സാമ്പത്തിക ക്രമം തുറക്കാനും ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾക്കായി പ്രാദേശിക വിപണി തുറക്കാനും യുഎഇ