ദുബൈ എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 762 ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). 2025ൽ മുഴുവൻ ബസ് കാത്തിരിപ്പുകേന്ദ്രങ്ങ ളുടെയും നിർമാണം പൂർത്തീകരിക്കും. ആകർഷകമായ ഡിസൈനോടുകൂടി യായിരിക്കും നിർമാണം. വാസ്തുവിദ്യ രൂപകൽപനയെ മികവുറ്റതാക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയായിരിക്കും കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണം.ഇത് ദുബൈയുടെ പരിഷ്കൃത സ്വഭാവം വിളിച്ചോതുന്നവയായിരിക്കും. കൂടാതെ, സുരക്ഷിതവും സുസ്ഥിരവുമായ നഗരജീവിതത്തിന്‍റെ ഒരു പ്രതിരൂപമായും ഇതിനെ അവതരിപ്പിക്കാനാണ് ആർ.ടി.എ തീരുമാനം. ചില കമ്പനികളുമായി ചേർന്ന്
അബൂദബി വാഹനാഭ്യാസം നടത്തിയതിന് അൽഐനിൽ മൂന്നു പേർക്ക് 50,000 ദിർഹം വീതം പിഴയും സാമൂഹിക സേവനവും ശിക്ഷ. മൂവരുടെയും ഡ്രൈവിങ് ലൈസൻസുകൾ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും വാഹനങ്ങൾ കണ്ടുകെട്ടാനും കോടതി വിധിച്ചു.റോഡ് കഴുകുന്നതടക്കമുള്ള സാമൂഹിക സേവനമാണ് നിയമലംഘകർക്ക് അബൂദബി ജുഡീഷ്യൽ വകുപ്പ് വിധിച്ചത്. മറ്റു വാഹനങ്ങളിലെ യാത്രികരുടെ ജീവൻ അപകടത്തിലാക്കുംവിധം അശ്രദ്ധമായാണ് മൂവരും വാഹനങ്ങളോടിച്ചിരുന്നതെന്ന് അൽഐൻ ട്രാഫിക് കുറ്റകൃത്യ കോടതി കണ്ടെത്തി. വലിയ ശബ്ദത്തിലും പൊതുമുതൽ നശിപ്പിക്കുന്ന രീതിയിലും
യുഎഇയിലെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ 16ാം വാർഷികാ ഘോഷത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു. രാത്രി യാത്ര എന്നാണർഥം വരുന്ന സൂറ എന്ന പേരിൽ രാത്രികാല സാംസ്കാരിക പര്യടനവും ആരംഭിച്ചു.ട്രാൻസിറ്റ് വിമാനങ്ങളിൽ എത്തുന്നവർക്കും കുറഞ്ഞ സമയത്തിനകം പള്ളി സന്ദർശിക്കാൻ സാധിക്കും. ഇങ്ങനെ എത്തുന്നവർ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണം. ശാന്തമായ അന്തരീക്ഷത്തിൽ മസ്ജിദിന്റെ രാത്രി ഭംഗി ആസ്വദി ക്കാം. മതസൗഹാർദത്തിന്റെ ഉദാഹരണമായ
അബുദായിൽ വീട്ടുജോലിക്കാരെ അനുവദിച്ചതിന് 153 തൊഴിലുടമകൾക്ക് 50,000 ദിർഹം വീതം പിഴ ചുമത്തി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് വീട്ടുജോലിക്കാർ മറ്റിടങ്ങളിൽ ജോലിയെടുക്കുന്നത് കണ്ടെത്തിയത്. ഇവരുടെ ഫയൽ തടഞ്ഞു. വീട്ടുജോലിക്കാരെ മറ്റിടങ്ങളിൽ ജോലി ചെയ്യാൻ വിടുന്ന തൊഴിലുടമകൾക്ക് പുതിയ ഗാർഹിക തൊഴിലാളി പെർമിറ്റുകൾ നിഷേധിക്കും. നിയമലംഘനം ആവർത്തിച്ചാൽ മറ്റു നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ദുബായ് മാളിലെ സൗജന്യ പാർക്കിങ് അവസാനിപ്പിക്കുന്നു .ടോൾ ഗേറ്റ് ഓപ്പറേറ്റർ സാലിക് നടപ്പിലാക്കിയ തടസ്സരഹിത സംവിധാനം ഉപയോഗിച്ച് ദുബായ് മാളിലെ പാർക്കിംഗ് ഉടൻ പണമടച്ചുള്ള സേവനമായി മാറുമെന്ന് അധികൃതർ അറിയിച്ചു .മാൾ ഉപഭോക്താക്കൾക്ക് സുഗമവും തടസ്സമില്ലാത്തതുമായ പാർക്കിംഗ് അനുഭവം സാധ്യമാക്കുന്നതിന് സാലിക്കിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കും .2024-ന്റെ മൂന്നാം പാദത്തോടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകുമെനാണ് പ്രതീക്ഷിക്കുന്നത് .പാർക്കിങ് നിരക്ക് എത്രയായിരിക്കും എന്ന അറിയിച്ചിട്ടില്ല . എമാർ മാൾസ് ഈ പ്രോജക്റ്റിന്റെ ബിസിനസ്സ്