യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി

May 23, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി
    യുഎഇയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി (നാഫിസ്–ഇമിറാത്തി ടാലന്റ് കോപറ്റിറ്റീവ്നസ് കൗൺസിൽ) വിജയത്തിലേക്ക്. ഈ വർഷം ആദ്യ പാദം പിന്നിട്ടപ്പോൾ സ്വകാര്യ മേഖലകളിൽ ജോലിക്കു ചേർന്ന സ്വദേശികളുടെ എണ്ണം 66,000 കവിഞ്ഞു.16,000 സ്വകാര്യ കമ്പനികളിലായാണ് ഇത്രയും സ്വദേശികൾ ജോലി ചെയ്തുവരുന്നതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു. ഈ വർഷം മാത്രം 10,500 സ്വദേശികളാണ് പുതുതായി ജോലിക്കു കയറിയത്. സ്വകാര്യമേഖലയിലെ സ്വദേശികളുടെ അനുപാതത്തിൽ ഈ വർഷം 12% വർധനയുണ്ട്. നിർമാണം മേഖല 14%, വ്യാപാരം, റിപ്പയർ 13%, ബിസിനസ്, ഉൽപാദന മേഖല 10% എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ സ്വദേശികളുടെ അനുപാതം.50 ജീവനക്കാരിൽ കൂടുതൽ ഉള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടത്തണമെന്നാണ് നിയമം. 6 മാസത്തിൽ ഒരിക്കൽ ഒരു ശതമാനം വീതം (ജൂലൈ, ഡിസംബർ) പൂർത്തിയാക്കണം. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം വർഷത്തിൽ 2% വീതം 5 വർഷത്തിനകം സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം 10% ആക്കുകയാണ് ലക്ഷ്യം.സ്വകാര്യമേഖലയിൽ മികച്ച അവസരം ഉറപ്പാക്കുന്നതിനായി സ്വദേശികൾക്കു പരിശീലനവും നൽകിവരുന്നു. ആരോഗ്യം, ഐടി, എൻജിനീയറിങ്, ഫിനാൻസ് സർവീസ്, മാനേജ്മെന്റ് കൺസൽറ്റൻസി എന്നീ മേഖലകളിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് ഇതിനകം പരിശീലനം നൽകിയതായി നാഫിസ് സെക്രട്ടറി ജനറൽ ഗാനിം അൽ മർസൂഖി സൂചിപ്പിച്ചു. 5 വർഷത്തിനകം സ്വകാര്യമേഖലയിൽ 75,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കാനാണ് നാഫിസിന്റെ പദ്ധതി.സ്വദേശികളെ നിയമിക്കാത്ത കമ്പനികൾ ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം എന്ന തോതിൽ വർഷത്തിൽ 72,000 ദിർഹം പിഴ അടയ്ക്കണം. 2 സ്വദേശികളെ നിയമിക്കാത്തവർ ഇരട്ടി തുകയാണ് പിഴ അടയ്ക്കേണ്ടത്. ഇതേസമയം നിശ്ചിത അനുപാതത്തെക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നവർക്ക് സർക്കാർ ഫീസിൽ ഇളവ് ഉൾപ്പെടെ വൻ ആനുകൂല്യങ്ങളും നൽകിവരുന്നു
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram