നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

August 8, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില
    കേരളത്തിൽ നിന്നു മടക്കയാത്രയ്ക്കു അവധി കഴിഞ്ഞു പ്രവാസികൾ ബുക്കിങ് തുടങ്ങിയതോടെ ടിക്കറ്റ് നിരക്കിൽ വീണ്ടും കുതിച്ച് ഉയരുന്നു . ഈ മാസം 14 മുതൽ ടിക്കറ്റിനു പൊള്ളും വിലയാണ്. ഒരാൾക്ക് 1500 ദിർഹം (32250 രൂപ) വരെയാണ് നിരക്ക്. 20ാം തീയതിക്കു ശേഷം റേറ്റ് 2000 ദിർഹത്തിലെത്തും. 30,31 തീയതികളിൽ ടിക്കറ്റ് നിരക്ക് 2000 ദിർഹത്തിനും മുകളിലാണ്.സെപ്റ്റംബർ 30 വരെ ഈ വർധന നിലനിൽക്കും.  അവധി തുടങ്ങിയപ്പോൾ 1000 – 2000 ദിർഹം മുടക്കിയാണ് പലരും നാട്ടിലെത്തിയത്. നിരക്ക് കുറയും എന്ന പ്രതീക്ഷയിൽ പലരും മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. അതേസമയം, കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഇപ്പോൾ നിരക്ക് തീരെ കുറവാണ്. അവധിക്കു നാട്ടിൽ പോകുന്നവരുടെ തിരക്കു കുറഞ്ഞതോടെ ഇവിടെ നിന്നു കേരളത്തിലേക്കു 400 (8600 രൂപ) ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. കഴിഞ്ഞ മാസം ഇത് 2000 ദിർഹമായിരുന്നു. 4 പേരടങ്ങുന്ന കുടുംബം അവധി കഴിഞ്ഞു മടങ്ങിവരുമ്പോൾ ടിക്കറ്റിനു മാത്രം ചെലവാകുന്നത് 8000 ദിർഹമാണ് (ഏകദേശം 1.6 ലക്ഷം രൂപ). ടിക്കറ്റ് നിരക്കിൽ 45 – 50 ശതമാനത്തിന്റെ വർധന. എല്ലാ ഗൾഫ് രാജ്യങ്ങളിലേ ക്കും ടിക്കറ്റ് നിരക്കിൽ വർധനയുണ്ട്. ഓഗസ്റ്റ് അവസാന വാരം സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ മടങ്ങി വരുന്നത് നീട്ടി വയ്ക്കാനും കഴിയില്ല. നിലവിൽ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും സെപ്റ്റംബർ ആദ്യ വാരം കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിലും വർധനയുണ്ട്. ഓണത്തിനു നാട്ടിലേക്കു പോകുന്നവരുടെ തിരക്കാണ് നിരക്കാണ് ഇതിനുകാരണം. കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി സെക്ടറുകളിലെ നിരക്കു വർധന ഇതിനകം നിലവിൽ വന്നു. ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർധിച്ചപ്പോൾ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ പറത്തിയിരുന്നു. അത്തരം  സംവിധാനം മടങ്ങി വരുന്ന പ്രവാസികൾക്കും ലഭിക്കുമെന്നു പ്രതീക്ഷയുണ്ട്.യുഎഇ – ഇന്ത്യ സെക്ടറിൽ സർവീസ് നടത്തുന്ന പല കമ്പനികൾക്കും ചാർട്ടേഡ് വിമാനങ്ങൾ വിട്ടു നൽകുന്നതിനു നിയന്ത്രണ ങ്ങളുണ്ട്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram