ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ
November 30, 2022
ഫിഫ ലോകകപ്പിന്റെ ഭാഗമായി ദുബായ്, ദോഹ വിമാന ത്താവളങ്ങൾക്കിടയിൽ ദിവസേന 6,800 ലധികം പേർ യാത്ര ചെയ്യുന്നുണ്ടെന്നു ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു . വിവിധ ഡിപ്പാർട്ട്മെന്റുകളുമായി കൈകോർത്തു ഫുട്ബോൾ പ്രേമികൾക്കു മികച്ച സൗകര്യങ്ങളാണു വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.ദുബായ് രാജ്യാന്തര വിമാനത്താവള ങ്ങളിൽ നിന്നു ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സാധാരണ ഫ്ലൈറ്റ് സർവീസുകൾക്കു പുറമേ സ്പെഷൽ, മാച്ച് ഡേ ഷട്ടിൽ സർവീസുകൾ അടക്കം ദുബായിൽ നിന്നു ദിവസേന നൂറില ധികം വിമാനങ്ങളാണ് ദോഹയിലേക്കു പറക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായ് സ്പോർട്സ് ടിവിക്ക് അനു വദിച്ചപ്രത്യേകഅഭിമുഖത്തിൽഅദ്ദേഹംഇക്കാര്യംഅറിയിച്ചത്.ഫുട്‌ബോൾ കാണികൾക്കു മൾട്ടിപ്ൾ എൻട്രി വീസ സംവിധാനം ദുബായിൽ നിലവിലുണ്ട്. ജോർഡൻ സ്വദേശി മുഹമ്മദ് ജലാലിന്‍റെ പേരിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ വീസ അനുവദിച്ചത്. ദുബായ് വഴി രാജ്യത്തേക്കുള്ള ആരാധകരുടെ പ്രവേശനവും മടക്കവും വേഗത്തിലാക്കാൻ മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അതിവേഗം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ തന്നെ വിമാനത്താവള ത്തിൽ നിയോഗിച്ചിട്ടുണ്ടെന്ന് അൽ മർറി വ്യക്തമാക്കി. 90 ദിവസത്തേക്കാണ് മൾട്ടിപ്ൾ എൻട്രി വീസ അനുവദിക്കുന്നത്. ഫുട്‌ബോൾ പ്രേമികൾക്കും ദുബായിലെ പുതുവത്സരാ ഘോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ആകർഷ കമായ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് നൽകുന്നതിന് ഒരുക്കം പൂർത്തിയായതായി ലഫ്. ജനറൽ അറിയിച്ചു
No Comments
Leave a Comment