ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

September 29, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി
    ദുബൈ എമിറേറ്റിൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങൾ തുടർക്കഥയാകുന്നതായി അധികൃതർ. നിശ്ചയിക്കപ്പെടാത്ത സ്ഥലങ്ങളിൽ പാർക്കിങ് ചെയ്യുക, ഇ- സ്കൂട്ടറുകൾ തിരിച്ചറിയുന്നതിനും ശ്രദ്ധിക്കപ്പെടുന്നതിനും നിശ്ചയിച്ച തിരിച്ചറിയൽ ലേബലുകൾ, ലോഗോകൾ, നിറങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് ഏറ്റവും കൂടുതലായി കണ്ടെത്തുന്ന നിയമലംഘനങ്ങളെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പത്രക്കുറിപ്പിൽ വ്യക്തമാക്കി.ഈ സാഹചര്യത്തിൽ പരിശോധനകളും ബോധവത്കരണ പരിപാടികളും ശക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവർക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ ഗതാഗത സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചുവരുന്നതെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി ഡയറക്ടർ മുഹമ്മദ് അൽ മുഹൈരി പറഞ്ഞു.ഇ-സ്കൂട്ടർ റൈഡർമാർ പാലിക്കേണ്ട നിയമങ്ങൾ, ഹെഡ്‌ലൈറ്റുകൾ, പിൻഭാഗത്തെ ലൈറ്റുകൾ, സ്റ്റിയറിങ് വീൽഹോൺ, ഫ്രണ്ട് ആൻഡ് റിയർ റിഫ്ലക്ടർ, ഫ്രണ്ട് ആൻഡ് റിയർ ബ്രേക്കുകൾ തുടങ്ങിയ ഇ-സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകൾ, പാലിക്കേണ്ട വേഗത പരിധി എന്നിവയാണ് ബോധവത്കരിക്കുന്നത്.പാർക്കിങ് കാര്യത്തിലാണ് മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ കൂടുതലായി കാണുന്നതെന്ന് അധികൃതർ പറയുന്നു. ആർ‌.ടി.‌എ നിശ്ചയിച്ച പാർക്കിങ് സ്ഥലങ്ങൾക്ക് പുറത്തെ നടപ്പാതകളിൽ ഇ-സ്‌കൂട്ടറുകൾ പാർക്ക് ചെയ്യുന്നതും കാൽനടയാത്രക്കാരെയും മറ്റും തടസ്സപ്പെടുത്തുന്ന വിധത്തിൽ പാർക്ക് ചെയ്യുന്നതും കൂടുതലാണ്.അംഗീകൃത ഓപ്പറേറ്റർമാർക്ക് ദുബൈയിൽ 10 സ്ഥലങ്ങളിൽ പൊതു ഉപയോഗത്തിനായി ഇ-സ്കൂട്ടറുകൾ വാടകക്ക് നൽകാൻ അനുവാദമുണ്ട്.ഇവിടങ്ങളിലാണ് കൂടുതലായി ഇ-സ്കൂട്ടർ ഉപയോക്താക്കളുള്ളത്. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക പെർമിറ്റ് ആവശ്യമാണെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സാധുവായ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഈ നിയമം ബാധകമല്ല.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram