സൈബർ പോരാളികൾ സൂക്ഷിക്കൂ; നിങ്ങൾ നിരന്തര നിരീക്ഷണത്തിൽ
July 25, 2022
യു എ ഇയിൽ സമൂഹ മാധ്യമങ്ങളിലെ പോരാളികളും പ്രതികരണക്കാരും പങ്കുവയ്ക്കലുകാരും നിരന്തര നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു .യുഎഇയുടെ സൈബർ നിയമത്തിനു വിരുദ്ധമായിചെയ്യുന്ന ഓരോ പ്രവൃത്തിക്കും ലക്ഷങ്ങളുടെ പിഴയും ജയിൽവാസവുമാണു ശിക്ഷ ലഭിക്കുക .സമൂഹ മാധ്യമങ്ങളിലെ ഓരോ ഇടപെടലും സൈബർ സുരക്ഷാ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കടുത്ത ശിക്ഷ ക്ഷണിച്ചുവരുത്തും. ഇന്ത്യയിലെ രീതി പോലെ ആരെയും എന്തും പറയാനാവില്ലെന്നും .ഒളിച്ചിരുന്നോ വ്യാജ പ്രൊഫൈൽ വഴിയോ സൈബർ ആക്രണത്തിനു തുനിയുന്നവരും നിരീകഷണത്തിൽ ആയിരിക്കുമെന്നും അവർ പറഞ്ഞു .10 ലക്ഷം ദിർഹം (2.2 കോടി രൂപ) ആണ് സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ഉയർന്ന പിഴ. കൂടാതെ ജയിൽ വാസവുംഉണ്ടാകും . അത് കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ഉയരും. ഇസ്ലാമിനെയും മറ്റ് മതങ്ങളെയും കളിയാക്കുന്നതോ അപമാനിക്കുന്നതോ ആയ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് 7 വർഷം വരെ തടവ് ശിക്ഷയ്ക്കു കാരണമാകുന്ന കുറ്റമാണ്. 2.5 ലക്ഷം മുതൽ 10 ലക്ഷംവരെ ദിർഹം പിഴയും ലഭിക്കും. സൈബർ നിയമം 37 പ്രകാരം മത വിരുദ്ധമോ മത നിന്ദയ്ക്കു കാരണമാകുന്നതോ ആയ എല്ലാ പോസ്റ്റുകളും കടുത്ത ശിക്ഷയ്ക്കു കാരണമാകും. ∙ സ്ത്രീകളെയും കുട്ടികളെയും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാനോ ചർച്ച ചെയ്യാനോ പാടില്ല. മനുഷ്യക്കടത്ത്, അശ്ലീല വിഡിയോ, ചിത്രങ്ങൾ, പൊതു സദാചാര ബോധത്തെ ബാധിക്കുന്ന കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സൈബർ നിയമം 32 – 37 വകുപ്പുകൾ പ്രകാരം കുറ്റകരമാണ്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഒരു വർഷം മുതൽ 5 വർഷം വരെ തടവും 2.5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം പിഴയും ലഭിക്കും. ∙ യുഎഇയുടെ സാംസ്കാരിക സമ്പത്തിനെയും, പൈതൃകത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതോ എതിർക്കുന്നതോ ആയ ഒരു പരാമർശവും സമൂഹ മാധ്യമങ്ങളിലൂടെ ചെയ്യരുത്.ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പങ്കുവയ്ക്കുന്നത് കടുത്ത ശിക്ഷയ്ക്കു കാരണമാകും. വാർത്താപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നതിന് ദേശീയ മാധ്യമ കൗൺസിലിന്റെ അംഗീകാരവും അനുമതിയും നേടണം. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ എല്ലാ സ്വാതന്ത്ര്യവും യുഎഇ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഉപയോഗം ഉത്തരവാദിത്തത്തോടെ വേണമെന്നു മാത്രം
No Comments
Leave a Comment