സാലികിന് വൻമുന്നേറ്റം

September 23, 2022
  • ഗ്ലോബൽ വില്ലേ‍ജ് അടുത്ത സീസൺ ഒക്ടോബറിൽ

  • കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇ; 78 പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് അംഗീകാരം

  • പണം കവരുന്ന ജീവനക്കാർക്ക് 5 വർഷം തടവ്

  • അബുദാബിയിലും ഓൺലൈന്‍ ഡെലിവറിയുമായി യൂണിയന്‍ കോപ്

  • ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ യുഎഇ

  • കെട്ടിടസുരക്ഷയിൽ ഫീൽഡ് സർവേ ആരംഭിച്ചു

  • ജി.സി.സി റെയിൽപദ്ധതി സാധ്യത, ട്രാഫിക് പഠനം പൂർത്തിയായി

  • യുഎഇയിൽ യൂസ്ഡ് കാർ വിപണി സജീവം

  • യു.എ.ഇയിൽനിന്ന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് 1700 ദിർഹം നൽകണം

  • നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്മണിക്കൂറിനകം ഡ്രൈവിങ് ലൈസൻസ് വീട്ടിലെത്തും

  • ദിബ്ബയിൽ പുതിയ സ്കൂൾ നിർമിക്കാൻ ശൈഖ് സുൽത്താന്‍റെ ഉത്തരവ്

  • പരിശോധനകൾ കർശനമാക്കി RTA

  • യുഎഇ തൊഴിൽ വീസ ഇനി മൂന്ന് വർഷം

  • സർക്കാർ സേവനങ്ങളുടെ മികവ് വിലയിരുത്തി പൊതുജനം; ഫലം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

  • 2000 രൂപ സെപ്റ്റംബർ 30 വരെ മാറിയെടുക്കാം

  • യുഎഇയിൽ മഴ

  • ഷാർജയില‍െ 97% സ്കൂളുകളുംപഠനനിലവാരം മെച്ചപ്പെടുത്തി

  • യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ്: 20 ലക്ഷം പേർ അംഗങ്ങളായി

  • യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി

  • അബുദാബിയിൽകള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്: 13 ഇന്ത്യക്കാർക്ക് ശിക്ഷ

  • കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കി ജിഡിആർഎഫ്‌എയുടെ വിഡിയോ കോൾ സർവീസസ്

  • വലിയ ക്യൂവില്‍ നില്‍ക്കേണ്ട; ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ‘വിശ്വസ്ത യാത്രക്കാര്‍ക്ക്’ എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം

  • ആറു രാജ്യങ്ങളിലൂടെ കുതിക്കാൻ ജിസിസി റെയിൽ

  • കരകാണാക്കാഴ്ചകളുടെ കടൽക്കൊട്ടാരം 23ന് തുറക്കും

  • യുഎഇയിൽ തൊഴിൽ പെർമിറ്റ് 3 വർഷമാക്കിയേക്കും; തൊഴിലുടമകളുടെ അധിക ബാധ്യത കുറയ്ക്കുക ലക്ഷ്യം

  • അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം

  • യുഎഇയിൽ താപനില കൂടുന്നു

  • മലയാളം മിഷൻ അധ്യാപക പരിശീലനം 20, 21 തീയതികളിൽ

  • ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വേഗത്തിൽ എടുക്കാം

  • ഓഫർ ലെറ്ററും കരാറും ഒന്നായിരിക്കണം

  • സാലികിന് വൻമുന്നേറ്റം
    ദുബായിലെ  ടോൾഗേറ്റ് പ്രവർത്തന സംവിധാനമായ സാലികിന്റെ ഓഹരികൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ.) സാലിക് ഓഹരികൾ സ്വന്തമാക്കാൻ ഒട്ടേറെപേർ മുന്നോട്ടു വന്നിരുന്നു. സെപ്റ്റംബർ 13 മുതൽ 20 വരെയായിരുന്നു ഓഹരി വിൽപ്പന നടന്നത്.4.1 ബില്യൻ ഡോളറിന്റെ വിപണി മൂലധനത്തോടെ ‘സാലിക്’ ചിഹ്നത്തിൽ ദുബായ് ഫിനാൻഷ്യ ൽ മാർക്കറ്റിലെ DFMവ്യാപാരം 29-ന് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. 2007-ലാണ് എമിറേറ്റിൽ സാലിക് നിലവിൽ വന്നത്. നിലവിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം 169 കോടി ദിർഹം വരുമാനമാണ് സാലികിലൂടെ സർക്കാരിന് ലഭിച്ചത്.ഐ.പി.ഒ. യുടെ ഡിമാൻഡ് 18420 കോടി ദിർഹത്തി ലേറെയായിട്ടുണ്ട്. ഇത് ലഭ്യമായ ഓഹരികളുടെ എണ്ണത്തേ ക്കാൾ 49 മടങ്ങ് അധികമാണ്. ലോകമെമ്പാടുമുള്ള നിക്ഷേപകരിൽ നിന്നായി 14950 കോടി ദിർഹത്തിന്റെ നിക്ഷേപം സാലികിന് പുതുതായി ലഭിച്ചു. ഇത് നിലവിൽ കമ്പനി ഓഹരി വാങ്ങുന്നവർക്കായി ലഭ്യമാക്കിയ എണ്ണ ത്തേക്കാൾ 43 മടങ്ങ് അധികമാണെന്ന് സാലിക് അധികൃതർ വ്യക്തമാക്കി.വിപണിയിലെ ചില്ലറ വ്യാപാരത്തിലൂടെ പ്രാദേശിക നിക്ഷേപകരുടെ എണ്ണം 119 മടങ്ങ് വർധിച്ച് 34.7 ബില്യൻ ദിർഹത്തിന് മുകളിലെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഐ.പി.ഒ. യിൽ പങ്കെടുക്കുത്ത നിക്ഷേപകർക്ക് അവരുടെ ഓഹരി വിഭജനം സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച എസ്.എം.എസിലൂടെ ലഭിക്കും.നിലവിൽ സാധാരണ ഓഹരികളുടെ എണ്ണം 1,86,75,00,000 ആയി ഉയർന്നിട്ടുമുണ്ട്. ഇതിന്റെ ഫലമായി 370 കോടി ദിർഹം വരുന്ന മൊത്തം ഐ.പി.ഒ. വരുമാനം ദുബായ് സർക്കാരിലേക്ക് നൽകും.റോഡ് ടോൾ ഗേറ്റുകൾ പ്രവർത്തിപ്പിക്കുന്ന സംവിധാനമായ സാലികിന്റെ സുശക്തമായ സ്ഥാനം, വ്യാപാരരീതി എന്നിവയ്ക്ക് പുറമേ ഗതാഗതമേഖലയിലെ പദ്ധതികളുടെ വിപുലീകരണത്തിനും എമിറേറ്റിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഓഹരി വിൽപ്പന നിർണായക പിന്തുണ നൽകുന്നുണ്ടെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ വിശദീകരിച്ചു.എമിറേറ്റിൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനുള്ള വിശാലമായ പദ്ധതികളുടെ സുപ്രധാന ചുവടുവെപ്പാണിതെന്ന് സാലിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram