ഷാർജ സഫാരി പാർക്കിൽ ഇനി സന്ദർശകർക്ക് പ്രവേശിക്കാം

September 21, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഷാർജ സഫാരി പാർക്കിൽ ഇനി സന്ദർശകർക്ക് പ്രവേശിക്കാം
    ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവുംവലിയ സഫാരി പാർക്കായ ഷാർജ സഫാരി സന്ദർശകർക്കായി തുറന്നു. വേനൽക്കാലത്ത് ഇത് അടച്ചിട്ടിരുന്നു. 12 വർഗങ്ങളിൽപ്പെട്ട 50,000-ത്തോളം ജീവികളാണ് പാർക്കിലുള്ളത്. അൽ ദൈദ് ഒയാസിസ് പ്രദേശത്താണ് എട്ട് ചുതരശ്ര കിലോ മീറ്റർ ചുറ്റളവിലുള്ള സഫാരി പാർക്ക്. കാട്ടിലൂടെ നടക്കുന്ന പ്രതീതിയുളവാക്കാൻ ഒരു ലക്ഷത്തിലേറെ മരങ്ങളുമുണ്ട്. സുഡാനിലെ നൈൽ എന്ന് വിളിക്കുന്ന നൈജർ പുഴയുടെ പരിസ്ഥിതി രൂപപ്പെടുത്തിയതാണ് സഫാരിയിലെ പുതിയ കാഴ്ച. പുതിയ മൃഗങ്ങളെയും ഇത്തവണ എത്തിച്ചിട്ടുണ്ട്. ഇതിൽ വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 120 ഇനം ആഫ്രിക്കൻ മൃഗങ്ങളുണ്ട്. സന്ദർശകർക്ക് ഇവിടെ കാൽനടയായി നടക്കാനും അവസരമുണ്ട്. വേനൽക്കാലത്ത് മൃഗങ്ങളുടെ സുരക്ഷയ്ക്കായി പാർക്ക് അടച്ചിടുകയാണ് പതിവ്. ചൂട് കുറഞ്ഞതോടെ ഇത്തവണ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട് .രാവിലെ എട്ടുമുതൽ വൈകീട്ട് 6.30 വരെയാണ് സഫാരി പാർക്കിന്റെ പ്രവർത്തനസമയം. ഗോൾഡ്, സിൽവർ ടിക്കറ്റുള്ളവർക്ക് പ്രവേശനം അനുവദിക്കുന്ന അവസാനസമയം ഉച്ചയ്ക്ക് രണ്ട്. ബ്രോൺസ് ടിക്കറ്റുകാർക്ക് (നടന്നുകാണാനുള്ള ടിക്കറ്റ്) വൈകീട്ട് നാലുവരെ പ്രവേശിക്കാം. ബ്രോൺസ് ടിക്കറ്റിന് 40 ദിർഹമാണ് നിരക്ക്. ഇതിൽ മൂന്നുമുതൽ 12 വയസ്സുവരെയുള്ള വർക്ക് 15 ദിർഹം. മൂന്ന് മണിക്കൂറാണ് ടൂർ സമയം.സിൽവർ ടിക്കറ്റ് (സാധാരണ ബസിൽ യാത്രചെയ്ത് കാട് കാണാം) നിരക്ക് 120 ദിർഹം, ഇതിൽത്തന്നെ മൂന്ന് മുതൽ 12 വയസ്സുവരെയുള്ളവർക്ക് 50 ദിർഹമാണ്. ആറ് മണിക്കൂർ പാർക്കിൽ സെറെൻഗെറ്റി ഒഴികെയുള്ള ഭാഗങ്ങളിൽ സഞ്ചരിക്കാം.ഗോൾഡ് ടിക്കറ്റ് നിരക്ക് 275 ദിർഹമാണ്. ഇതിൽ മൂന്ന് മുതൽ 12 വയസ്സുവരെയുള്ളവർക്ക് 120 ദിർഹമാണ്.ആഡംബര ബസിൽ കയറി കാട് കാണാനുള്ള അവസരമാണ് ഗോൾഡ് ടിക്കറ്റിൽ ലഭിക്കുക.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram