ഷാർജ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കുന്നു; പ്രതിവർഷം 2.5 കോടി യാത്രക്കാരെ ഉൾക്കൊള്ളും

March 22, 2023
  • ഗ്ലോബൽ വില്ലേ‍ജ് അടുത്ത സീസൺ ഒക്ടോബറിൽ

  • കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇ; 78 പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് അംഗീകാരം

  • പണം കവരുന്ന ജീവനക്കാർക്ക് 5 വർഷം തടവ്

  • അബുദാബിയിലും ഓൺലൈന്‍ ഡെലിവറിയുമായി യൂണിയന്‍ കോപ്

  • ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ യുഎഇ

  • കെട്ടിടസുരക്ഷയിൽ ഫീൽഡ് സർവേ ആരംഭിച്ചു

  • ജി.സി.സി റെയിൽപദ്ധതി സാധ്യത, ട്രാഫിക് പഠനം പൂർത്തിയായി

  • യുഎഇയിൽ യൂസ്ഡ് കാർ വിപണി സജീവം

  • യു.എ.ഇയിൽനിന്ന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് 1700 ദിർഹം നൽകണം

  • നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്മണിക്കൂറിനകം ഡ്രൈവിങ് ലൈസൻസ് വീട്ടിലെത്തും

  • ദിബ്ബയിൽ പുതിയ സ്കൂൾ നിർമിക്കാൻ ശൈഖ് സുൽത്താന്‍റെ ഉത്തരവ്

  • പരിശോധനകൾ കർശനമാക്കി RTA

  • യുഎഇ തൊഴിൽ വീസ ഇനി മൂന്ന് വർഷം

  • സർക്കാർ സേവനങ്ങളുടെ മികവ് വിലയിരുത്തി പൊതുജനം; ഫലം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

  • 2000 രൂപ സെപ്റ്റംബർ 30 വരെ മാറിയെടുക്കാം

  • യുഎഇയിൽ മഴ

  • ഷാർജയില‍െ 97% സ്കൂളുകളുംപഠനനിലവാരം മെച്ചപ്പെടുത്തി

  • യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ്: 20 ലക്ഷം പേർ അംഗങ്ങളായി

  • യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി

  • അബുദാബിയിൽകള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്: 13 ഇന്ത്യക്കാർക്ക് ശിക്ഷ

  • കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കി ജിഡിആർഎഫ്‌എയുടെ വിഡിയോ കോൾ സർവീസസ്

  • വലിയ ക്യൂവില്‍ നില്‍ക്കേണ്ട; ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ‘വിശ്വസ്ത യാത്രക്കാര്‍ക്ക്’ എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം

  • ആറു രാജ്യങ്ങളിലൂടെ കുതിക്കാൻ ജിസിസി റെയിൽ

  • കരകാണാക്കാഴ്ചകളുടെ കടൽക്കൊട്ടാരം 23ന് തുറക്കും

  • യുഎഇയിൽ തൊഴിൽ പെർമിറ്റ് 3 വർഷമാക്കിയേക്കും; തൊഴിലുടമകളുടെ അധിക ബാധ്യത കുറയ്ക്കുക ലക്ഷ്യം

  • അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം

  • യുഎഇയിൽ താപനില കൂടുന്നു

  • മലയാളം മിഷൻ അധ്യാപക പരിശീലനം 20, 21 തീയതികളിൽ

  • ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വേഗത്തിൽ എടുക്കാം

  • ഓഫർ ലെറ്ററും കരാറും ഒന്നായിരിക്കണം

  • ഷാർജ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കുന്നു; പ്രതിവർഷം 2.5 കോടി യാത്രക്കാരെ ഉൾക്കൊള്ളും
    ഷാർജ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കുന്നു. പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും വിധമാണു വിമാനത്താവള സൗകര്യങ്ങൾ വർധിപ്പിക്കുന്നത്.  നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ വിളിക്കുന്നത് അവസാനിപ്പിച്ചതായി ഷാർജ വിമാനത്താവള അതോറിറ്റി അറിയിച്ചു. 190 കോടി ദിർഹമിന്റെ വികസന പ്രവർത്തനങ്ങളാണു വിമാനത്താവളവുമായി ബന്ധപ്പെട്ടുണ്ടാവുക. സാമ്പത്തിക, സാങ്കേതിക മേഖലകളിലുള്ള നവീകരണത്തിന് അതോറിറ്റി വിദഗ്ധ കമ്പനികളിൽ നിന്നു ടെണ്ടർ വിളിച്ചിരുന്നു. രാജ്യാന്തര നിർമാണ കമ്പനിയിൽ നിന്നു കിട്ടിയ നിർമാണ കരാറുകൾ അതോറിറ്റി പഠന വിധേയമാക്കുകയാണ്. അതിനാൽ ഇനി കമ്പനികൾ കരാറുകൾ സമർപ്പിക്കേണ്ടതില്ലെന്നു ഷാർജ വിമാനത്താവള അതോറിറ്റി മേധാവി അലി സാലിം അൽമിദഫ്അ അറിയിച്ചു. ലഭിച്ച കരാറുകൾക്ക് രണ്ടു മാസത്തിനകം  അംഗീകാരം നൽകും. മൂന്നു വർഷം വരെ നീണ്ടു നിൽക്കുന്നതായിരിക്കും വികസന പ്രവർത്തനങ്ങളെന്ന് അലി  വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ അടുത്ത ആഴ്ചകളിലുണ്ടാകും. പ്രതിവർഷം രണ്ടര കോടി യാത്രക്കാർക്ക് ആഗമന നിർഗമനത്തിനു സാധിക്കുന്ന വിധത്തിലാണു വിമാനത്താവളം രുപം മാറുക. നിലവിൽ 80 ലക്ഷം ആളുകളുടെ പ്രതിവർഷ യാത്രാ സൗകര്യമാണു ഷാർജ വിമാനത്താവളത്തിനുള്ളതെങ്കിലും  1.3 കോടി യാത്രക്കാർ പ്രയോജനപ്പെടുത്തുന്നതായി അലി പറഞ്ഞു. വിമാനത്താവളത്തിന്റെ സൗകര്യങ്ങൾക്കപ്പുറമായി 50 ലക്ഷം പേർ അധികമെത്തുന്ന സാഹചര്യമുണ്ട്.  എയർപോട്ട് ആഗമന നിർമന ലോഞ്ചുകളെല്ലാം വിപുലീകരിക്കുന്നതാണു പുതിയ നിർമാണ പദ്ധതി.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram