ഷാർജയിൽ പവർ കൂടി സ്കൈ പോഡ്; അനായാസം ചരക്കുനീക്കം

August 19, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഷാർജയിൽ  പവർ കൂടി സ്കൈ പോഡ്; അനായാസം ചരക്കുനീക്കം
    ഷാർജയിൽ ∙സ്കൈ പോഡ് സമീപഭാവിയിൽ ‘ഹെവി ലോഡ്’ സാധനങ്ങളുമായി അതിവേഗം പായും. ഇതിനു മുന്നോടിയായി ഷിപ്പിങ് കണ്ടെയ്നർ ടെർമിനൽ നിർമാണം പൂർത്തിയായി. ഡിസംബറിലോ ജനുവരി ആദ്യമോ 2.4 കിലോമീറ്റർ കേബിൾ പാത ചരക്ക് നീക്കത്തിനു സജ്ജമാകും.ടെർമിനലിലേക്കുള്ള കേബിളുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് യുസ്കൈ ട്രാൻസ്പോർട്ട് ചീഫ് എക്സിക്യൂട്ടീവ് ഒലഗ് സെറെറ്റ്സ്കി പറഞ്ഞു. കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച് പാർക്കിങ്ങിനും അറ്റകുറ്റപ്പണികൾക്കുമുള്ള നൂതന ഡിപ്പോയും പൂർത്തിയായി. കേന്ദ്രീകൃത സംവിധാനത്തിനാകും നിയന്ത്രണം. യാത്രയ്ക്കുള്ള കേബിൾ പാത പൂർത്തിയാക്കി പരീക്ഷണാടിസ്ഥാനത്തിൽ പോഡുകൾ സർവീസ് നടത്തുന്നുണ്ട്.1.4 കോടി ഡോളറാണ് ആദ്യഘട്ടത്തിലെ ചെലവ്. ചരക്കു നീക്കത്തിനുള്ള കേബിൾ പാതയ്ക്ക് യാത്രയ്ക്കുള്ള കേബിളിനെക്കാൾ സാങ്കേതികമായും മറ്റും ചില വ്യത്യാസങ്ങളുണ്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ കുറഞ്ഞ വൈദ്യുതിയിൽ സാധനങ്ങൾ കൊണ്ടുപോകാം. ഭാവിയിൽ കേബിൾ നീട്ടുന്നതോടെ വടക്കൻ എമിറേറ്റുകളിൽ നിന്നുള്ള ചരക്ക് നീക്കത്തിനും കഴിയുമെന്നതിനാൽ പദ്ധതിക്കു വൻ സാധ്യതയാണുള്ളത്.മറ്റു ഗതാഗത പദ്ധതികളെ അപേക്ഷിച്ച് കേബിൾ പാത നിർമാണത്തിന് ചെലവ് കൂടുതലാണ്. കിലോമീറ്ററിന് 1.5 കോടി ഡോളർ വേണ്ടിവരുമെന്നു കണക്കാക്കുന്നു. എന്നാൽ സർവീസ് ആരംഭിക്കുകയും ഉപയോഗം കൂടുകയും ചെയ്യുന്നതോടെ ഈ നഷ്ടം പരിഹരിക്കാമെന്നു മാത്രമല്ല, നേട്ടങ്ങളേറെയാണ്. 2019ൽ പരീക്ഷണയോട്ടം തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടം ഷാർജ എയർപോർട്ട് റോഡ് മുതൽ മുവൈല റോഡ് വരെയാണ്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, താമസമേഖലകൾ എന്നിവയുള്ളതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്.2 തരം പോഡുകളുണ്ടാകുമെന്നാണ് സൂചന. 14 പേർക്കു കയറാവുന്ന ചെറിയ പോഡും 75 പേർക്കുള്ള വലിയ പോഡും. വലിയ പോഡിന് മണിക്കൂറിൽ 500 കിലോമീറ്റർ വരെ വേഗത്തിൽ പോകാനാകും.സുരക്ഷിതമായി 100 വർഷം വരെ പാത ഉപയോഗിക്കാനാകുമെന്നു വിദഗ്ധർ പറയുന്നു. വിവിധ മോഡലുകൾക്കും സാധ്യതയുണ്ട്. 4 പേർക്കു കയറാവുന്ന യു കാർ, 16 പേർക്കു കയറാവുന്ന യു ബസ്, ട്രെയിനുകൾ പോലെ ബോഗികളുള്ള മോഡൽ എന്നിവ. ∙ കേബിൾ പദ്ധതിയായതിനാൽ ഭൂമി നഷ്ടപ്പെടില്ലെന്നതാണു മറ്റൊരു േനട്ടം.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram