റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

August 9, 2022
  • ദുബായ് നഗര സൗന്ദര്യവല്കരണം

  • വില്ലകൾക്ക് മുന്നിൽ പാർക്കിങ്

  • സാംപിൾ നൽകാൻ വിസമ്മതിച്ചാൽ കടുത്ത ശിക്ഷ

  • യുഎഇയില്‍ മന്ത്രിയാകാം; യുവ ജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ പ്രധാനമന്ത്രി

  • തൊഴിൽ നഷ്ട ഇൻഷൂറൻസ് രജിസ്ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ മാത്രം

  • കുടുംബ, ജീവിത പ്രശ്നങ്ങൾ മറനീക്കി സിഡിഎ സർവേ

  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മസ്ജിദുമായി ദുബായ് ; അടുത്ത വർഷം സന്ദർശകർക്കായി തുറക്കും

  • ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകൾ; 28 തരം സേവനങ്ങളുമായി ആർടിഐ

  • ദുബായ് ഹാര്‍ബറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ‘പിക്‌സി ഡ്രോണ്‍ വേസ്റ്റ് കളക്ടര്‍’ പുറത്തിറക്കി

  • ഷാര്‍ജ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

  • ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ

  • കമ്പനികൾക്ക് 10 ലക്ഷം ദിർഹത്തിന്‍റെ അവാർഡ്

  • ഷാർജ സഫാരി പാർക്ക് തുറന്നു

  • തൊഴിൽനഷ്ട ഇൻഷുറൻസ് നിർബന്ധം ഒക്ടോബറിന് മുൻപ് ചേർന്നില്ലെങ്കിൽ പിഴ

  • എണ്ണയിതര മേഖലകളിൽ നിന്നും റെക്കോർഡ് വരുമാനവുമായി യുഎഇ

  • അത്യന്താധുനിക സംവിധാനങ്ങളുമായി ‌ഞെട്ടിച്ച് ദുബായ്

  • യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 96 കമ്പനികൾക്ക് പിഴ ചുമത്തി

  • തീ അണക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്‌സി കോർപറേഷൻ

  • ഇന്ത്യയുടെ നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്, ചന്ദ്രയാൻ ദൗത്യം ആവേശകരം: സുൽത്താൻ അൽ നെയാദി

  • ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

  • ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ദുബായ് നഗരസഭ: ജനത്തിന് മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ‘സർവീസസ്

  • ഹത്ത ജലവൈദ്യുത പദ്ധതി2025ൽ നിർമാണം പൂർത്തിയാകും

  • യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം

  • ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം

  • ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നു

  • മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ

  • യുഎഇമെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി

  • ദുബയിൽ യാത്രക്കാർ 4.2 കോടി

  • ഗോൾഡൻ വീസയിൽ 52% വർധനവ്

  • രാജ്യാതിര്‍ത്തികളുടെ ഭാവി: ആഗോള സമ്മേളനം ദുബായിൽ

  • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്
    ഷെയ്ഖ് റാഷിദ് ബിൻ സായിദ് റോഡിൽ നിന്ന് ദുബായ് അൽഐ റോഡിലേക്കു ള്ള ദൂരവും സമയവും കുറയുന്നു. ഇരുറോഡുകളെയും ബന്ധിപ്പിക്കുന്ന റാഷിദ് ബിൻ സായിദ് ഇടനാഴി എന്നറിയപ്പെടുന്ന റാസൽ ഖോർ റോഡിന്റെ നിർമാണം 75% പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 8 കിലോമീറ്റർ ഇടനാഴി പൂർത്തിയാകുന്നതോടെ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 7 മിനിറ്റായി കുറയും.റാസൽ ഖോർ റോഡിന് ഒരു മണിക്കൂർ 10,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷി ഉണ്ടാകും. മൂന്ന് ലെയ്ൻ ആയിരുന്ന റോഡ് 4 ലെയ്നായി ഉയർത്തി. ഇതിനു പുറമേ രണ്ടു ലെയ്നിൽ സർവീസ് റോഡുകളും ഉണ്ടാകും. രണ്ട് കിലോമീറ്റർ നീളമുള്ള പാലങ്ങളുടെയും നിർമാണം പൂർത്തിയാകുന്നു. പാർപ്പിട സമുച്ചയ പദ്ധതികൾ ഉൾക്കൊള്ളുന്ന ദ് ലഗൂൺ, ദുബായ് ക്രീക്ക്, മേയ്ഡൻ ഹൊറൈസൺ, റാസ് ആൽ ഖോർ, അൽവാസൽ, നാദ് അൽ ഹാമർ എന്നിവിടങ്ങളിലെ 6.5ലക്ഷം താമസക്കാർ റോഡിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളായി മാറുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.റാസ് അൽ ഖോർ റോഡുമായി ചേരുന്ന നാദ് അൽ ഹാമർ റോഡിന്റെ ശേഷിയും വികസന പദ്ധതിയുടെ ഭാഗമായി വർധിപ്പിക്കും. മണിക്കൂറിൽ 30,000 വാഹനങ്ങൾ കടന്നു പോകാൻ കഴിയും വിധം 2 ലെയ്ൻ പാലം ഉൾപ്പെടെയാണ് വികസനം നടത്തുന്നത്. റാഷിദ് ബിൻ സായിദ് ഇടനാഴിയുടെ വികസനം ആർടിഎയുടെ വമ്പൻ പദ്ധതികൾ ഒന്നാണ്. ഈ പദ്ധതിയുടെ ഭാഗമായി റാഷിദ് ബിൻ സായിദ് ക്രോസിങ് എന്ന പേരിൽ ദുബായ് ക്രീക്കിനെയും ബർ ദുബായിലെ അൽ ജദ്ദാഫുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണവും ഉടൻ ആരംഭിക്കും.പദ്ധതി യാഥാർഥ്യമാകുന്ന തോടെ ദുബായ് ഫെസ്റ്റിവൽ സിറ്റിയും ദുബായ് ക്രീക്ക് പ്രോജക്റ്റും കൈകോർക്കും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പുതിയ തെരുവായി ഇവിടം മാറും.  പദ്ധതിയുടെ തന്നെ ഭാഗമായ ദുബായ് ക്രീക്ക് – ദുബായ് ക്രീക്ക് ഹാർബർ 3 ലെയ്ൻ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. ഈ പാലം വഴി ദുബായ് – അൽഐൻ റോഡിൽ നിന്നും അൽ ഖായിൽ റോഡിൽ നിന്നുമുള്ള വാഹനങ്ങൾ ദൂബായ് ക്രീക്ക് ഹാർബറുമായി ബന്ധപ്പിക്കുന്നു. മണിക്കൂറിൽ 7500 വാഹനങ്ങളാണ് ഇതുവഴി ഇപ്പോൾ കടന്നു പോകുന്നത്.പുതിയ റോഡും പാലവും ദൂബായ് ക്രീക്കിലെ വീടുകളെ സമീപ റോഡുകളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയായി മാറും. ദുബായ് ക്രീക്കിൽ നിന്ന് റാസ്ൽ അൽ ഖോറുമായി ബന്ധിപ്പിക്കുന്ന 640 മീറ്റർ നീളുമുള്ള പാലത്തിന്റെ നിർമാണം പൂരോഗമിക്കുകയാണെന്നും ആർടിഎ അറിയിച്ചു. 3100 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ പാലം.വാഹനപ്പെരുപ്പം മൂലം ഗതാഗത കുരുക്ക് അനുഭവപ്പെട്ടുന്ന ഈ മേഖലയ്ക്കു പുതിയ റോഡും പാലവും തുറക്കുന്നതോടെ ഊർജവും ശ്വാസവും ലഭിക്കും. ദുബായിലെ പ്രധാന റോഡിലേതിനു സമാനമായി തടസ്സമില്ലാതെ ഗതാഗതം സാധ്യമാക്കാനും വിനോദ സഞ്ചാര മേഖലയ്ക്കു കുതിപ്പേകാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram