യു എ ഇയിലെ പ്രളയബാധിത മേഖലകൾ സാധാരണനിലയിൽ -ആഭ്യന്തര മന്ത്രാലയം

August 3, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യു എ ഇയിലെ പ്രളയബാധിത മേഖലകൾ സാധാരണനിലയിൽ -ആഭ്യന്തര മന്ത്രാലയം
    കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം ബാധിച്ച യുഎഇയിലെ മുഴുവൻ മേഖലകളും സാധാരണ നില കൈവരിച്ചതായി ആഭ്യന്തര മന്ത്രാലയം. മഴ ബാധിച്ച രാജ്യത്തെ എല്ലാ റോഡുകളിലും ഗതാഗതം പുനഃസ്ഥാപിച്ചതായും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി സാലിം അൽ തുനൈജി വ്യക്തമാക്കി.സ്ഥിരത കൈവരിക്കുന്നതിന് സിവിലിയൻ സന്നദ്ധപ്രവർത്തകർക്കൊപ്പം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവർത്തിച്ചെന്നും ഈ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിൽ വലിയ മുൻഗണന നൽകിയത് ജീവൻ രക്ഷിക്കുന്നതിനായിരുന്നു. അപകട സാഹചര്യങ്ങളിൽ കഴിയുന്നവരെ മാറ്റിത്താമസിപ്പിക്കുന്നതിനും റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ശ്രദ്ധിച്ചു.98 ശതമാനം റോഡുകളും നിലവിൽ പ്രവർത്തനസജ്ജമാണ്. ജൂലൈ 27 മുതൽ ഇതിനകം ദുരിതബാധിതരുടെ 30,318 കേസുകൾ സർക്കാർ സുരക്ഷാവിഭാഗങ്ങൾ കൈകാര്യം ചെയ്തു. ആകെ 4816 ഉദ്യോഗസ്ഥരും 1198 വാഹനങ്ങളും രക്ഷാപ്രവർത്തനത്തിലും ഒഴിപ്പിക്കലിലും പങ്കെടുത്തു. എല്ലാ ടീമുകളും കാര്യങ്ങൾ സാധാരണ നിലയിലാക്കുന്നതിനുവേണ്ടി പരിശ്രമിക്കുകയായിരുന്നു -അൽ തുനൈജി വിശദീകരിച്ചു.ഫുജൈറയിൽ വെള്ളപ്പൊക്കത്തിലെ നഷ്ടം രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായി, വീടുകൾക്കും വാഹനങ്ങൾക്കും സ്വത്തുക്കൾക്കുമുണ്ടായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഫുജൈറ സർക്കാർ താമസക്കാരോട് ആവശ്യപ്പെട്ടു. നഷ്ടം റിപ്പോർട്ട് ചെയ്യാൻ അറബി, ഇംഗ്ലീഷ് വിൻഡോകൾ തുറന്നത് ഫുജൈറ പൊലീസിന്‍റെ വെബ്സൈറ്റിലാണ് . അതേസമയം, പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram