യുഎഇയിൽ ശിശുപരിപാലനം കുട്ടിക്കളിയല്ല; വീഴ്ചവരുത്തിയാൽ കർശന നടപടി

November 24, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യുഎഇയിൽ ശിശുപരിപാലനം കുട്ടിക്കളിയല്ല; വീഴ്ചവരുത്തിയാൽ കർശന നടപടി
    യുഎഇയിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്. കുട്ടികളെ അവഗണിക്കുന്നതും ഉപേക്ഷിക്കുന്നതും യുഎഇയിൽ ശിക്ഷാർഹമായ കുറ്റമാണ്.രക്ഷിതാ വിന്റെ പരിചരണത്തിലുള്ള കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നത് അവരോടുള്ള അവഗണനയായി കണക്കാക്കി നടപടി എടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. നിയമലംഘകർക്ക് തടവോ 5,000 ദിർഹം (1.11 ലക്ഷം രൂപ) പിഴയോ ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഇതേസമയം ഒരു കുട്ടി  ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കു മ്പോഴും ഇ-ഗെയിം കളിക്കുമ്പോഴും മാർഗനിർദേശം നൽകേണ്ട കടമ രക്ഷിതാവിനുണ്ട്.കുട്ടികളെ ദുരുപയോഗം ചെയ്യുക, പോഷകാഹാരം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ നൽകാതിരിക്കുക, അവഗണിക്കുക എന്നിവയും ബാലാവകാശ നിയമം (വദീമ ലോ) അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ്. കുട്ടികൾക്ക് പുകയില, മദ്യം ഉൾപ്പെടെ ലഹരി വസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും കുറ്റകരമാണ്. അവരുടെ മുന്നിൽവച്ച് പുക വലിക്കുകയോ ആരോഗ്യത്തിന് ഹാനികരമായ മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യരുത്. കുറ്റകൃത്യങ്ങൾക്കും ഹിംസയ്ക്കും പ്രേരണയാകുന്ന ഓൺലൈൻ ഗെയിമുകളിൽ നിന്ന് അവരെ അകറ്റണമെന്നും ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതോടൊപ്പം അവരുടെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണ്.കുട്ടികൾക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം, നീതി, സമത്വം, സഹിഷ്ണുത, സദാചാര മൂല്യങ്ങൾ എന്നിവ സമയബന്ധിതമായി പറഞ്ഞു മനസ്സിലാക്കണം. കുട്ടികളെ ലക്ഷ്യമിട്ടുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടെന്നു പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സദാചാര വിരുദ്ധ പ്രവർത്തനങ്ങളും പൊതുനിയമ ലംഘനവും വച്ചുപൊറുപ്പിക്കില്ല. കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുക, ബാലവേല ചെയ്യിക്കുക, അവരുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുക, ശാരീരിക, മാനസിക ആരോഗ്യം സംരക്ഷിക്കാതിരിക്കുക, ഹാനികരമായ പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നീ നിയമലംഘനങ്ങൾക്ക് തടവും 20,000 ദിർഹം (4.44 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ.  കുട്ടികൾക്കെതിരെയുള്ള ശാരീരിക, മാനസിക പീഡനങ്ങൾക്ക് തടവും 5000 (1.11 ലക്ഷം രൂപ) മുതൽ 10 ലക്ഷം ദിർഹം (2.22 കോടി രൂപ) വരെ പിഴയും ശിക്ഷയുണ്ട്. കുട്ടികൾക്കിടയിൽ അശ്ലീല ദൃശ്യം, ചിത്രം, ശബ്ദസന്ദേശം, വിഡിയോ, ഗെയിം എന്നിവ പ്രചരിപ്പിക്കുന്നതും നിരോധിച്ചു.  നിയമ ലംഘകർക്ക് ഒരു വർഷം തടവോ ഒരു ലക്ഷം (22.2 ലക്ഷം രൂപ) മുതൽ നാലു ലക്ഷം ദിർഹം (88.9 ലക്ഷം രൂപ) വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram