യുഎഇയിൽ പകർച്ചപ്പനി, പനിയുള്ള കുട്ടികളെ സ്കൂളിൽ‌ വിടരുതെന്ന് ആരോഗ്യ വിദഗ്ധർ

September 14, 2023
  • ദുബായ് നഗര സൗന്ദര്യവല്കരണം

  • വില്ലകൾക്ക് മുന്നിൽ പാർക്കിങ്

  • സാംപിൾ നൽകാൻ വിസമ്മതിച്ചാൽ കടുത്ത ശിക്ഷ

  • യുഎഇയില്‍ മന്ത്രിയാകാം; യുവ ജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ പ്രധാനമന്ത്രി

  • തൊഴിൽ നഷ്ട ഇൻഷൂറൻസ് രജിസ്ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ മാത്രം

  • കുടുംബ, ജീവിത പ്രശ്നങ്ങൾ മറനീക്കി സിഡിഎ സർവേ

  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മസ്ജിദുമായി ദുബായ് ; അടുത്ത വർഷം സന്ദർശകർക്കായി തുറക്കും

  • ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകൾ; 28 തരം സേവനങ്ങളുമായി ആർടിഐ

  • ദുബായ് ഹാര്‍ബറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ‘പിക്‌സി ഡ്രോണ്‍ വേസ്റ്റ് കളക്ടര്‍’ പുറത്തിറക്കി

  • ഷാര്‍ജ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

  • ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ

  • കമ്പനികൾക്ക് 10 ലക്ഷം ദിർഹത്തിന്‍റെ അവാർഡ്

  • ഷാർജ സഫാരി പാർക്ക് തുറന്നു

  • തൊഴിൽനഷ്ട ഇൻഷുറൻസ് നിർബന്ധം ഒക്ടോബറിന് മുൻപ് ചേർന്നില്ലെങ്കിൽ പിഴ

  • എണ്ണയിതര മേഖലകളിൽ നിന്നും റെക്കോർഡ് വരുമാനവുമായി യുഎഇ

  • അത്യന്താധുനിക സംവിധാനങ്ങളുമായി ‌ഞെട്ടിച്ച് ദുബായ്

  • യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 96 കമ്പനികൾക്ക് പിഴ ചുമത്തി

  • തീ അണക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്‌സി കോർപറേഷൻ

  • ഇന്ത്യയുടെ നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്, ചന്ദ്രയാൻ ദൗത്യം ആവേശകരം: സുൽത്താൻ അൽ നെയാദി

  • ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

  • ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ദുബായ് നഗരസഭ: ജനത്തിന് മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ‘സർവീസസ്

  • ഹത്ത ജലവൈദ്യുത പദ്ധതി2025ൽ നിർമാണം പൂർത്തിയാകും

  • യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം

  • ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം

  • ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നു

  • മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ

  • യുഎഇമെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി

  • ദുബയിൽ യാത്രക്കാർ 4.2 കോടി

  • ഗോൾഡൻ വീസയിൽ 52% വർധനവ്

  • രാജ്യാതിര്‍ത്തികളുടെ ഭാവി: ആഗോള സമ്മേളനം ദുബായിൽ

  • യുഎഇയിൽ പകർച്ചപ്പനി, പനിയുള്ള കുട്ടികളെ സ്കൂളിൽ‌ വിടരുതെന്ന് ആരോഗ്യ വിദഗ്ധർ
    പകർച്ചപ്പനിയുള്ള (ഇൻഫ്ലൂവൻസ – ഫ്ലൂ) കുട്ടികളെ സ്കൂളുകളിൽ വിടരുതെന്ന് ആരോഗ്യ വിദഗ്ധർ. കുട്ടികളുടെ ആരോഗ്യത്തിനു മുൻഗണന നൽകാൻ രക്ഷിതാക്കളും സ്കൂൾ അധികൃതരും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ പകർച്ചപ്പനി വ്യാപകമായതിനാൽ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചു. വീട്ടിലും സ്കൂളിലും ഓഫിസിലും ഒരാൾക്ക് പനി ബാധിച്ചാൽ മറ്റുള്ളവരിലേക്കും പെട്ടെന്ന് പടരും. അതിനാൽ നേരത്തെ തന്നെ ഫ്ലൂ വാക്സീൻ എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.പനി, ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ചെവി വേദന തുടങ്ങിയവ ബാധിച്ച കുട്ടികളെ സ്കൂളിൽ വിടരുത്. മറ്റു കുട്ടികളിലേക്കു രോഗം പകരുന്നത് ഇതുമൂലം ഒഴിവാക്കാം. യഥാസമയം ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കണം. സ്കൂളുകൾ, നഴ്സറികൾ തുടങ്ങി കുട്ടികൾ ഏറെ സമയം ഒരിടത്ത് തങ്ങുന്നിടത്ത് വൈറസ് ബാധയ്ക്ക് സാധ്യത കൂടുതലായതിനാൽ സുഖപ്പെടും വരെ വീടുകളിൽ കഴിയണമെന്ന് ഡോക്ടർമാർ പറഞ്ഞു. അടച്ചിട്ട ക്ലാസ് മുറികളിലെ ശ്വസനം രോഗപ്പകർച്ച വ്യാപകമാക്കുമെന്നു ഓർമിപ്പിച്ചു.ഫ്ലൂ, കൊറോണ, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ഭക്ഷ്യവിഷബാധ, വയറിളക്കം, ഗ്യാസ്ട്രോ എൻറ്റൈറ്റിസ്, ദഹനം, ചെവി–നേത്ര രോഗങ്ങൾ, മൂത്രനാളിയിലെ അണുബാധ എന്നിവ ഉണ്ടെങ്കിലും സ്കൂളിൽ വിടരുതെന്ന് ശിശുരോഗ വിദഗ്ധൻ ഡോ. അബ്ദുല്ല ഖൻബസ് ഓർമിപ്പിച്ചു.  ശൈത്യകാലത്ത് പൊതുവേ കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലൂവൻസ. ചികിത്സിച്ചു മാറ്റാം. കുട്ടികൾക്കു രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണം. ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, വയറിളക്കം, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ഫ്ലൂ പെട്ടെന്നു പിടിപെടും.  ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, മാസ്ക് ധരിക്കുക, രോഗമുള്ളവർ സ്കൂളിലും ഓഫിസിലും പോകാതിരിക്കുക, സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നിവ ശ്രദ്ധിച്ചാൽ രോഗപ്പകർച്ച തടയാം.‌സമീകൃത ആഹാരമാണ് ഉത്തമം. തണുത്ത ഭക്ഷണം പൂർണമായും ഒഴിവാക്കണം. നന്നായി വിശ്രമിക്കുക, മതിയായ അളവിൽ ആഹാരം കഴിക്കുക, വെള്ളം കുടിക്കുക, ഡോക്ടറുടെ നിർദേശാനുസരണം കൃത്യമായി മരുന്ന് കഴിക്കുക. വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കാം. കുട്ടികൾക്ക് 6 മാസം മുതൽ ഫ്ലൂ വാക്സീൻ നൽകാം. 9 വയസ്സിനു താഴെയുള്ള കുട്ടികൾ മുൻപ് വാക്സിൻ എടുത്തിട്ടില്ലെങ്കിൽ ആദ്യ വർഷം ഒരു മാസത്തെ ഇടവേളയിൽ 2 ഡോസ് വീതം നൽകണം. 9ന് മുകളിലുള്ളവർക്ക് വർഷത്തിൽ ഒരു ‍ഡോസ് മതി.സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും ഫ്ലൂ വാക്സീൻ കിട്ടും. 18 വയസ്സിനു മുകളിലുള്ളവർക്ക് തിരഞ്ഞെടുത്ത ഫാർമസികളിൽ നിന്ന് ലഭിക്കും. ഗർഭിണികൾ, 50 വയസ്സിനുമുകളിലുള്ളവർ, രോഗപ്പകർച്ചയ്ക്കു സാധ്യതയുള്ള ആരോഗ്യപ്രവർത്തകർ, ഹജ്, ഉംറ തീർഥാടകർ, തിഖ ഹെൽത്ത് ഇൻഷൂറൻസ് കാർഡ് ഉള്ളവർ എന്നിവർക്കു സൗജന്യമാണ്. ഷാർജയിൽ അംഗപരിമിതർക്കും സൗജന്യമായി വാക്സീൻ നൽകുന്നുണ്ട്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram