യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പിഴ അടയ്ക്കാത്തവർക്ക് പുതിയ വർക്ക് പെർമിറ്റില്ല

September 15, 2023
  • ദുബായ് നഗര സൗന്ദര്യവല്കരണം

  • വില്ലകൾക്ക് മുന്നിൽ പാർക്കിങ്

  • സാംപിൾ നൽകാൻ വിസമ്മതിച്ചാൽ കടുത്ത ശിക്ഷ

  • യുഎഇയില്‍ മന്ത്രിയാകാം; യുവ ജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ പ്രധാനമന്ത്രി

  • തൊഴിൽ നഷ്ട ഇൻഷൂറൻസ് രജിസ്ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ മാത്രം

  • കുടുംബ, ജീവിത പ്രശ്നങ്ങൾ മറനീക്കി സിഡിഎ സർവേ

  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മസ്ജിദുമായി ദുബായ് ; അടുത്ത വർഷം സന്ദർശകർക്കായി തുറക്കും

  • ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകൾ; 28 തരം സേവനങ്ങളുമായി ആർടിഐ

  • ദുബായ് ഹാര്‍ബറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ‘പിക്‌സി ഡ്രോണ്‍ വേസ്റ്റ് കളക്ടര്‍’ പുറത്തിറക്കി

  • ഷാര്‍ജ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

  • ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ

  • കമ്പനികൾക്ക് 10 ലക്ഷം ദിർഹത്തിന്‍റെ അവാർഡ്

  • ഷാർജ സഫാരി പാർക്ക് തുറന്നു

  • തൊഴിൽനഷ്ട ഇൻഷുറൻസ് നിർബന്ധം ഒക്ടോബറിന് മുൻപ് ചേർന്നില്ലെങ്കിൽ പിഴ

  • എണ്ണയിതര മേഖലകളിൽ നിന്നും റെക്കോർഡ് വരുമാനവുമായി യുഎഇ

  • അത്യന്താധുനിക സംവിധാനങ്ങളുമായി ‌ഞെട്ടിച്ച് ദുബായ്

  • യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 96 കമ്പനികൾക്ക് പിഴ ചുമത്തി

  • തീ അണക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്‌സി കോർപറേഷൻ

  • ഇന്ത്യയുടെ നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്, ചന്ദ്രയാൻ ദൗത്യം ആവേശകരം: സുൽത്താൻ അൽ നെയാദി

  • ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

  • ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ദുബായ് നഗരസഭ: ജനത്തിന് മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ‘സർവീസസ്

  • ഹത്ത ജലവൈദ്യുത പദ്ധതി2025ൽ നിർമാണം പൂർത്തിയാകും

  • യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം

  • ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം

  • ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നു

  • മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ

  • യുഎഇമെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി

  • ദുബയിൽ യാത്രക്കാർ 4.2 കോടി

  • ഗോൾഡൻ വീസയിൽ 52% വർധനവ്

  • രാജ്യാതിര്‍ത്തികളുടെ ഭാവി: ആഗോള സമ്മേളനം ദുബായിൽ

  • യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പിഴ അടയ്ക്കാത്തവർക്ക് പുതിയ വർക്ക് പെർമിറ്റില്ല
    തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കാത്തതിനുള്ള പിഴ അടയ്ക്കാത്തവർക്ക് പുതിയ വർക്ക് പെർമിറ്റ് നൽകില്ലെന്ന് യുഎഇ. തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നോ സേവനാനന്തര ആനുകൂല്യത്തിൽനിന്നോ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ ഒക്ടോബർ ഒന്നിനു മുൻപ് തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കണമെന്നാണ് നിയമം. 18 വയസ്സിനു മുകളിലുള്ള എല്ലാ ജോലിക്കാർക്കും ഇതു നിർബന്ധം.ജനുവരി 1 മുതലാണ് ഇൻഷൂറൻസ് നിർബന്ധമാക്കിയത്. സർക്കാർ, സ്വകാര്യ മേഖലാ, ഫ്രീസോൺ ജീവനക്കാർക്കും ഇൻഷൂറൻസ് നിർബന്ധം. തൊഴിലാളികളാണ് സ്കീമിൽ ചേരേണ്ടത്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹവും (112 രൂപ) കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹവുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ തുക അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. പിഴ 200 ദിർഹം. തൊഴിൽ നഷ്ട ഇൻഷൂറൻസിൽ ഇതുവരെ 50 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. തുടർച്ചയായി 12 മാസമെങ്കിലും ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായവർക്കാണ് ആനുകൂല്യം. ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക (പരമാവധി 20,000 ദിർഹം) 3 മാസത്തേക്കു ലഭിക്കും. ഇതിനിടെ മറ്റൊരു കമ്പനിയിൽ ചേർന്നാലും രാജ്യം വിട്ടാലും ആനുകൂല്യം ലഭിക്കില്ല.സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം രാജിവച്ചവർക്കും പരിരക്ഷ കിട്ടില്ല. നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇളവുണ്ട്. ഇൻഷൂറൻസിൽ ചേരാനുള്ള വെബ്സൈറ്റ് www.iloe.ae ആണ് .
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram