മഴയുടെ ശക്തി കുറഞ്ഞു ….നാളെവരെ അസ്ഥിര കാലാവസ്ഥ തുടരും

July 29, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • മഴയുടെ ശക്തി കുറഞ്ഞു ….നാളെവരെ അസ്ഥിര കാലാവസ്ഥ തുടരും
    യു.എ.ഇയിൽ നാളെ വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ വിഭാഗം.മിക്ക എമിറേറ്റുകളിലും ഇന്ന് രാവിലെയും മൂടിക്കെട്ടിയ അന്തരീക്ഷമാണ്.രാജ്യത്തെ മ്പാടും ഇന്നലെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. അബൂദബി എമിറേറ്റിന്റെ വിവിധ മേഖലകളിലും ഫുജൈറയിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചത്. രാജ്യത്ത് അനുഭവപ്പെട്ട ചൂടും ഗണ്യമായി കുറഞ്ഞിട്ടുണ്ട് .രാജ്യത്തെമ്പാടും വ്യാപകമായി പൊടിക്കാറ്റ് തുടരുന്നതിനാൽ പുറത്തിറങ്ങു ന്നവർ ജാഗ്രതപാലിക്കണം .ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവരും കരുതിയിരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.കടലും പ്രക്ഷുബ്ദമാണ്. പതിവിൽ കൂടുതൽ ഉയരത്തിൽ തിരമാലയടിക്കാൻ സാധ്യതയുള്ള തിനാൽ കടലിലിറങ്ങുന്നത് ഒഴിവാക്കണം.ബുധനാഴ്ച വൈകീട്ട് ആരംഭിച്ച മഴ വ്യാഴം പുലർച്ചവരെ തുടർന്നപ്പോൾ ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. മൂന്നു പതിറ്റാണ്ടിനിടയിൽ രാജ്യത്ത് ലഭിച്ച ശക്തമായ മഴ കൂടുതൽ നാശംവിതച്ചത് ഫുജൈറയിലാണ്.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രളയ സമാനമായ അന്തരീക്ഷത്തിൽ നിന്ന് ഫുജൈറ ഉൾപ്പെടെ മോചിതമാവുകയാണ് വെള്ളക്കെട്ട് ഒഴിവാക്കാനു ള്ള ശ്രമവും തുടരുന്നുണ്ട് .കനത്തമഴയിലുണ്ടായ ദുരിതങ്ങൾ നേരിടാൻ എല്ലാ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പറഞ്ഞു.ദുരിതബാധിത പ്രദേശങ്ങ ളിലെ താമസക്കാരെ രക്ഷിക്കാൻ ഒറ്റരാത്രികൊണ്ടാണ് അടിയന്തര രക്ഷാപ്രവർത്തകസംഘം അണിനിരന്നത്. വീടുകളും നിരത്തുകളും വെള്ളത്തിലായപ്പോൾ ഒരുരാത്രികൊണ്ടുതന്നെ യു.എ.ഇ. പോലീസ്, സിവിൽ ഡിഫൻസ് ഓഫീസർമാർ ഉൾപ്പെട്ട സംഘമെത്തി താമസ ക്കാർക്ക് തുണയായി. ഷാർജ ,ഫുജൈറ എമിറേറ്റുകളിൽ കനത്ത മഴക്കെടുതിയിൽ അകപ്പെട്ട 870 പേരെ രക്ഷപ്പെടുത്തിയതായിആഭ്യന്തരമന്ത്രാലയവക്താവ്അറിയിച്ചു .മഴയിൽ ആളപായങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായ്-ഫുജൈ റ ബസ് സർവീസുകൾ കനത്ത മഴയെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. ടാക്‌സി ഡ്രൈവർമാരോടും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram