മഴയുടെ അളവ് മുൻകൂട്ടി പ്രവചിക്കും; പദ്ധതി ഉടൻ

March 22, 2023
  • ഗ്ലോബൽ വില്ലേ‍ജ് അടുത്ത സീസൺ ഒക്ടോബറിൽ

  • കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇ; 78 പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് അംഗീകാരം

  • പണം കവരുന്ന ജീവനക്കാർക്ക് 5 വർഷം തടവ്

  • അബുദാബിയിലും ഓൺലൈന്‍ ഡെലിവറിയുമായി യൂണിയന്‍ കോപ്

  • ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ യുഎഇ

  • കെട്ടിടസുരക്ഷയിൽ ഫീൽഡ് സർവേ ആരംഭിച്ചു

  • ജി.സി.സി റെയിൽപദ്ധതി സാധ്യത, ട്രാഫിക് പഠനം പൂർത്തിയായി

  • യുഎഇയിൽ യൂസ്ഡ് കാർ വിപണി സജീവം

  • യു.എ.ഇയിൽനിന്ന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് 1700 ദിർഹം നൽകണം

  • നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്മണിക്കൂറിനകം ഡ്രൈവിങ് ലൈസൻസ് വീട്ടിലെത്തും

  • ദിബ്ബയിൽ പുതിയ സ്കൂൾ നിർമിക്കാൻ ശൈഖ് സുൽത്താന്‍റെ ഉത്തരവ്

  • പരിശോധനകൾ കർശനമാക്കി RTA

  • യുഎഇ തൊഴിൽ വീസ ഇനി മൂന്ന് വർഷം

  • സർക്കാർ സേവനങ്ങളുടെ മികവ് വിലയിരുത്തി പൊതുജനം; ഫലം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

  • 2000 രൂപ സെപ്റ്റംബർ 30 വരെ മാറിയെടുക്കാം

  • യുഎഇയിൽ മഴ

  • ഷാർജയില‍െ 97% സ്കൂളുകളുംപഠനനിലവാരം മെച്ചപ്പെടുത്തി

  • യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ്: 20 ലക്ഷം പേർ അംഗങ്ങളായി

  • യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി

  • അബുദാബിയിൽകള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്: 13 ഇന്ത്യക്കാർക്ക് ശിക്ഷ

  • കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കി ജിഡിആർഎഫ്‌എയുടെ വിഡിയോ കോൾ സർവീസസ്

  • വലിയ ക്യൂവില്‍ നില്‍ക്കേണ്ട; ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ‘വിശ്വസ്ത യാത്രക്കാര്‍ക്ക്’ എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം

  • ആറു രാജ്യങ്ങളിലൂടെ കുതിക്കാൻ ജിസിസി റെയിൽ

  • കരകാണാക്കാഴ്ചകളുടെ കടൽക്കൊട്ടാരം 23ന് തുറക്കും

  • യുഎഇയിൽ തൊഴിൽ പെർമിറ്റ് 3 വർഷമാക്കിയേക്കും; തൊഴിലുടമകളുടെ അധിക ബാധ്യത കുറയ്ക്കുക ലക്ഷ്യം

  • അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം

  • യുഎഇയിൽ താപനില കൂടുന്നു

  • മലയാളം മിഷൻ അധ്യാപക പരിശീലനം 20, 21 തീയതികളിൽ

  • ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വേഗത്തിൽ എടുക്കാം

  • ഓഫർ ലെറ്ററും കരാറും ഒന്നായിരിക്കണം

  • മഴയുടെ അളവ് മുൻകൂട്ടി പ്രവചിക്കും; പദ്ധതി ഉടൻ
    കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കി മഴക്കെടുതി കുറയ്ക്കാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്ത് യുഎഇ. മഴ വെള്ളം ശേഖരിക്കാൻ സംഭരണികൾ സ്ഥാപിച്ചിരിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചു മഴ മുന്നറിയിപ്പു നൽകും. മഴ പെയ്യുന്നതിന് 5 മണിക്കൂർ മുൻപ് അലാം മുഴങ്ങും. കൂടുതൽ അളവിൽ മഴ പെയ്യുമെങ്കിൽ പ്രദേശത്തെ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കും.പെട്ടന്നു വെള്ളം കയറി നാശമുണ്ടാകുന്നത് ഇതുവഴി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. എത്ര അളവിൽ മഴ പെയ്യുമെന്നു മുൻകൂട്ടി അറിയാനുള്ള സംവിധാനം കാലാവസ്ഥ വകുപ്പിനുണ്ട്. മുൻ വർഷങ്ങളിൽ പെയ്ത മഴയിൽ സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തിയാകും രക്ഷാപ്രവർത്തനം തീരുമാനിക്കുക. വാദികൾ നിറഞ്ഞൊഴുകുന്നതും മലവെള്ളപ്പാച്ചിലുമാണ് രാജ്യത്തെ പ്രളയ ദുരന്തങ്ങളിലധികവും.മിന്നൽ പ്രളയത്തിൽ പലപ്പോഴും റോഡുകൾ മുങ്ങുന്നതും ഗതാഗതം ദുഷ്കരമാകുന്നതും വീടുകളിൽ വെള്ളം കയറുന്നതും മുൻ വർഷത്തെ അനുഭവങ്ങളിൽ നിന്നു പഠിച്ച പാഠങ്ങളാണ്. 5 മണിക്കൂർ മുൻപേ മഴയും അളവും പ്രവചിക്കാനായാൽ ഒരു പരിധിവരെ മുന്നൊരുക്കങ്ങൾ കുറ്റമറ്റ രീതിയിൽ ചെയ്യാനാകും. കഴിഞ്ഞ വർഷം 230 മില്ലിമീറ്റർ മഴയാണ് ചില മേഖലകളിൽ ലഭിച്ചത്.40 മിമീ മഴ ഉൾക്കൊള്ളാൻ വ്യാപ്തിയുള്ള മേഖലകളിൽ ഇത്രയധികം മഴ ലഭിച്ചത് പ്രളയക്കെടുതികൾ രൂക്ഷമാക്കി. മഴയുടെ തോതിൽ ഓരോ വർഷവും വർധനയുണ്ട്. 10 വർഷം കൊണ്ട് പത്തിരട്ടി മഴ അധികമായി ലഭിച്ചു.ചെറുതും വലുതുമായ 103 ജലസംഭരണികളും വാട്ടർ കനാലുകളും ഊർജ അടിസ്ഥാന വികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ്. ഈ മേഖലകളിലെല്ലാം ആധുനിക ക്യാമറകൾ ഘടിപ്പിച്ച് അണക്കെട്ടുകളുടെ പ്രവർത്തനം മുഴുവൻ സമയവും നിരീക്ഷിക്കുകയാണെന്നു മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂഇ അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram