‘പ്രവാസി മിത്രം’ വരുന്നു

May 16, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ‘പ്രവാസി മിത്രം’ വരുന്നു
    പ്രവാസികൾക്ക് ലോകത്തെവിടെ നിന്നും കേരളത്തിലെ റവന്യു, സർവേ സേവനങ്ങൾ പൂർത്തിയാക്കാവുന്ന ‘പ്രവാസി മിത്രം’ പോർട്ടൽ 17 നു വൈകിട്ട് 4.30 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വർഷങ്ങളുടെ ഇടവേളകളിൽ ഏതാനും അവധിക്ക് കേരളത്തിൽ എത്തുന്നവർക്ക് റവന്യു ഓഫിസുകളിൽ സമർപ്പിച്ച അപേക്ഷകളുടെ തുടർനടപടികൾ ഇനി വെബ്സൈറ്റ് വഴി യഥാസമയം അറിയാമെന്നതാണ് നേട്ടം. ചുവപ്പുനാടയിൽ കുരുങ്ങാതെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ഇതു സഹായകമാകുമെന്നാണ് വിലയിരുത്തൽ.ഒരു പ്രവാസി മലയാളി ജില്ല/സംസ്ഥാന തല ഓഫിസുകളിൽ സമർപ്പിച്ച അപേക്ഷ/പരാതിയുടെ തുടർ നടപടി അറിയാൻ http://pravasimithram.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. ഈ അപേക്ഷ ജില്ല/സംസ്ഥാന നോഡൽ ഓഫിസറായ ഡപ്യൂട്ടി കളക്ടർ/ അസി. കമ്മിഷണർ എന്നിവർ പരിഗണിക്കും. ബന്ധപ്പെട്ട ഓഫിസുകൾ ഇതിന്മേൽ സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ലഭ്യമാക്കി പോർട്ടലിലൂടെ അപേക്ഷകന് കൈമാറും. 2020 ജനുവരിയിലെ ലോക കേരള സഭയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. വർഷങ്ങളുടെ ഇടവേളകളിൽ നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി സമയം കളയുന്നത് ഇതിലൂടെ ഒഴിവാക്കാം. http://pravasimithram.kerala.gov.in വെബ്സൈറ്റിൽ പ്രവേശിച്ച് ക്രിയേറ്റ് അക്കൗണ്ട് ഓപ്ഷനിൽ ഇ–മെയിൽ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി (ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പാസ്‌വേഡ്) ഉപയോഗിച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ഇതിനു ശേഷം ഇമെയിലിൽ ലഭിക്കുന്ന മറ്റൊരു ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. റവന്യു, സർവേ എന്നിവയിൽ സേവനം ആവശ്യമുള്ളവയിൽ ക്ലിക് ചെയ്ത് പ്രവേശിക്കുക. തുടർന്ന് മുൻപ് നൽകിയ അപേക്ഷകളുടെ വിശദാംശങ്ങൾ (പരാതി നൽകിയ ഓഫിസ്, ഫയൽ നമ്പർ, പരാതി വിഷയം…) എന്നിവ നൽകണം. ഇതുസംബന്ധിച്ച ഏതെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അതും പിഡിഎഫ് ഫോർമാറ്റിൽ ആക്കി അപ്‌ലോഡ് ചെയ്യാം. ഒന്നിൽ കൂടുതൽ രേഖകൾ ഉണ്ടെങ്കിൽ ഒറ്റ പിഡിഎഫ് ഫയലാക്കിയാണ് അപ് ലോഡ് ചെയ്യേണ്ടത്. ഫയൽ സൈസ് ഒരു എം.ബിയിൽ കവിയരുത്. പരാതിയുടെ നിജസ്ഥിതി പോർട്ടലിലൂടെ പരിശോധിച്ചറിയാം.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram