‘പ്രവാസി മിത്രം’ വരുന്നു

May 16, 2023
  • ഗ്ലോബൽ വില്ലേ‍ജ് അടുത്ത സീസൺ ഒക്ടോബറിൽ

  • കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇ; 78 പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് അംഗീകാരം

  • പണം കവരുന്ന ജീവനക്കാർക്ക് 5 വർഷം തടവ്

  • അബുദാബിയിലും ഓൺലൈന്‍ ഡെലിവറിയുമായി യൂണിയന്‍ കോപ്

  • ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ യുഎഇ

  • കെട്ടിടസുരക്ഷയിൽ ഫീൽഡ് സർവേ ആരംഭിച്ചു

  • ജി.സി.സി റെയിൽപദ്ധതി സാധ്യത, ട്രാഫിക് പഠനം പൂർത്തിയായി

  • യുഎഇയിൽ യൂസ്ഡ് കാർ വിപണി സജീവം

  • യു.എ.ഇയിൽനിന്ന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് 1700 ദിർഹം നൽകണം

  • നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്മണിക്കൂറിനകം ഡ്രൈവിങ് ലൈസൻസ് വീട്ടിലെത്തും

  • ദിബ്ബയിൽ പുതിയ സ്കൂൾ നിർമിക്കാൻ ശൈഖ് സുൽത്താന്‍റെ ഉത്തരവ്

  • പരിശോധനകൾ കർശനമാക്കി RTA

  • യുഎഇ തൊഴിൽ വീസ ഇനി മൂന്ന് വർഷം

  • സർക്കാർ സേവനങ്ങളുടെ മികവ് വിലയിരുത്തി പൊതുജനം; ഫലം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

  • 2000 രൂപ സെപ്റ്റംബർ 30 വരെ മാറിയെടുക്കാം

  • യുഎഇയിൽ മഴ

  • ഷാർജയില‍െ 97% സ്കൂളുകളുംപഠനനിലവാരം മെച്ചപ്പെടുത്തി

  • യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ്: 20 ലക്ഷം പേർ അംഗങ്ങളായി

  • യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി

  • അബുദാബിയിൽകള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്: 13 ഇന്ത്യക്കാർക്ക് ശിക്ഷ

  • കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കി ജിഡിആർഎഫ്‌എയുടെ വിഡിയോ കോൾ സർവീസസ്

  • വലിയ ക്യൂവില്‍ നില്‍ക്കേണ്ട; ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ‘വിശ്വസ്ത യാത്രക്കാര്‍ക്ക്’ എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം

  • ആറു രാജ്യങ്ങളിലൂടെ കുതിക്കാൻ ജിസിസി റെയിൽ

  • കരകാണാക്കാഴ്ചകളുടെ കടൽക്കൊട്ടാരം 23ന് തുറക്കും

  • യുഎഇയിൽ തൊഴിൽ പെർമിറ്റ് 3 വർഷമാക്കിയേക്കും; തൊഴിലുടമകളുടെ അധിക ബാധ്യത കുറയ്ക്കുക ലക്ഷ്യം

  • അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം

  • യുഎഇയിൽ താപനില കൂടുന്നു

  • മലയാളം മിഷൻ അധ്യാപക പരിശീലനം 20, 21 തീയതികളിൽ

  • ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വേഗത്തിൽ എടുക്കാം

  • ഓഫർ ലെറ്ററും കരാറും ഒന്നായിരിക്കണം

  • ‘പ്രവാസി മിത്രം’ വരുന്നു
    പ്രവാസികൾക്ക് ലോകത്തെവിടെ നിന്നും കേരളത്തിലെ റവന്യു, സർവേ സേവനങ്ങൾ പൂർത്തിയാക്കാവുന്ന ‘പ്രവാസി മിത്രം’ പോർട്ടൽ 17 നു വൈകിട്ട് 4.30 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വർഷങ്ങളുടെ ഇടവേളകളിൽ ഏതാനും അവധിക്ക് കേരളത്തിൽ എത്തുന്നവർക്ക് റവന്യു ഓഫിസുകളിൽ സമർപ്പിച്ച അപേക്ഷകളുടെ തുടർനടപടികൾ ഇനി വെബ്സൈറ്റ് വഴി യഥാസമയം അറിയാമെന്നതാണ് നേട്ടം. ചുവപ്പുനാടയിൽ കുരുങ്ങാതെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ഇതു സഹായകമാകുമെന്നാണ് വിലയിരുത്തൽ.ഒരു പ്രവാസി മലയാളി ജില്ല/സംസ്ഥാന തല ഓഫിസുകളിൽ സമർപ്പിച്ച അപേക്ഷ/പരാതിയുടെ തുടർ നടപടി അറിയാൻ http://pravasimithram.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. ഈ അപേക്ഷ ജില്ല/സംസ്ഥാന നോഡൽ ഓഫിസറായ ഡപ്യൂട്ടി കളക്ടർ/ അസി. കമ്മിഷണർ എന്നിവർ പരിഗണിക്കും. ബന്ധപ്പെട്ട ഓഫിസുകൾ ഇതിന്മേൽ സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ലഭ്യമാക്കി പോർട്ടലിലൂടെ അപേക്ഷകന് കൈമാറും. 2020 ജനുവരിയിലെ ലോക കേരള സഭയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. വർഷങ്ങളുടെ ഇടവേളകളിൽ നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി സമയം കളയുന്നത് ഇതിലൂടെ ഒഴിവാക്കാം. http://pravasimithram.kerala.gov.in വെബ്സൈറ്റിൽ പ്രവേശിച്ച് ക്രിയേറ്റ് അക്കൗണ്ട് ഓപ്ഷനിൽ ഇ–മെയിൽ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി (ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പാസ്‌വേഡ്) ഉപയോഗിച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ഇതിനു ശേഷം ഇമെയിലിൽ ലഭിക്കുന്ന മറ്റൊരു ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. റവന്യു, സർവേ എന്നിവയിൽ സേവനം ആവശ്യമുള്ളവയിൽ ക്ലിക് ചെയ്ത് പ്രവേശിക്കുക. തുടർന്ന് മുൻപ് നൽകിയ അപേക്ഷകളുടെ വിശദാംശങ്ങൾ (പരാതി നൽകിയ ഓഫിസ്, ഫയൽ നമ്പർ, പരാതി വിഷയം…) എന്നിവ നൽകണം. ഇതുസംബന്ധിച്ച ഏതെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അതും പിഡിഎഫ് ഫോർമാറ്റിൽ ആക്കി അപ്‌ലോഡ് ചെയ്യാം. ഒന്നിൽ കൂടുതൽ രേഖകൾ ഉണ്ടെങ്കിൽ ഒറ്റ പിഡിഎഫ് ഫയലാക്കിയാണ് അപ് ലോഡ് ചെയ്യേണ്ടത്. ഫയൽ സൈസ് ഒരു എം.ബിയിൽ കവിയരുത്. പരാതിയുടെ നിജസ്ഥിതി പോർട്ടലിലൂടെ പരിശോധിച്ചറിയാം.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram