ദുബൈയിൽ ചുവപ്പ് സിഗ്നൽ ലംഘനം; പിടിച്ചെടുത്തത് 855 വാഹനങ്ങൾ

September 8, 2023
  • ദുബായ് നഗര സൗന്ദര്യവല്കരണം

  • വില്ലകൾക്ക് മുന്നിൽ പാർക്കിങ്

  • സാംപിൾ നൽകാൻ വിസമ്മതിച്ചാൽ കടുത്ത ശിക്ഷ

  • യുഎഇയില്‍ മന്ത്രിയാകാം; യുവ ജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ പ്രധാനമന്ത്രി

  • തൊഴിൽ നഷ്ട ഇൻഷൂറൻസ് രജിസ്ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ മാത്രം

  • കുടുംബ, ജീവിത പ്രശ്നങ്ങൾ മറനീക്കി സിഡിഎ സർവേ

  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മസ്ജിദുമായി ദുബായ് ; അടുത്ത വർഷം സന്ദർശകർക്കായി തുറക്കും

  • ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകൾ; 28 തരം സേവനങ്ങളുമായി ആർടിഐ

  • ദുബായ് ഹാര്‍ബറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ‘പിക്‌സി ഡ്രോണ്‍ വേസ്റ്റ് കളക്ടര്‍’ പുറത്തിറക്കി

  • ഷാര്‍ജ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

  • ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ

  • കമ്പനികൾക്ക് 10 ലക്ഷം ദിർഹത്തിന്‍റെ അവാർഡ്

  • ഷാർജ സഫാരി പാർക്ക് തുറന്നു

  • തൊഴിൽനഷ്ട ഇൻഷുറൻസ് നിർബന്ധം ഒക്ടോബറിന് മുൻപ് ചേർന്നില്ലെങ്കിൽ പിഴ

  • എണ്ണയിതര മേഖലകളിൽ നിന്നും റെക്കോർഡ് വരുമാനവുമായി യുഎഇ

  • അത്യന്താധുനിക സംവിധാനങ്ങളുമായി ‌ഞെട്ടിച്ച് ദുബായ്

  • യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 96 കമ്പനികൾക്ക് പിഴ ചുമത്തി

  • തീ അണക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്‌സി കോർപറേഷൻ

  • ഇന്ത്യയുടെ നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്, ചന്ദ്രയാൻ ദൗത്യം ആവേശകരം: സുൽത്താൻ അൽ നെയാദി

  • ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

  • ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ദുബായ് നഗരസഭ: ജനത്തിന് മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ‘സർവീസസ്

  • ഹത്ത ജലവൈദ്യുത പദ്ധതി2025ൽ നിർമാണം പൂർത്തിയാകും

  • യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം

  • ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം

  • ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നു

  • മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ

  • യുഎഇമെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി

  • ദുബയിൽ യാത്രക്കാർ 4.2 കോടി

  • ഗോൾഡൻ വീസയിൽ 52% വർധനവ്

  • രാജ്യാതിര്‍ത്തികളുടെ ഭാവി: ആഗോള സമ്മേളനം ദുബായിൽ

  • ദുബൈയിൽ ചുവപ്പ് സിഗ്നൽ ലംഘനം; പിടിച്ചെടുത്തത് 855 വാഹനങ്ങൾ
    റെഡ് സിഗ്നൽ മറികടന്നതു മൂലം ദുബൈ എമിറേറ്റിൽ 51 അപകടങ്ങളാണ് കഴിഞ്ഞ ഏഴു മാസത്തിൽ ഉണ്ടായത്. അപകടങ്ങളിൽ രണ്ടു പേർ മരിക്കുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റെഡ് സിഗ്നൽ ലംഘിച്ചാൽ കടുത്ത നടപടി ഉറപ്പാണെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.ഏറ്റവും അപകടകരമായ ട്രാഫിക് നിയമ ലംഘനമാണ് റെഡ്സിഗ്നൽ മറികടക്കൽ. മരണത്തിനും ഗുരുതരമായ പരിക്കുകൾക്കും കാണമാകുന്ന നിയമ ലംഘനമാണിതെന്ന് ദുബൈ പൊലീസ് പ്രസ്താവനയിൽവ്യക്തമാക്കി. ചുവപ്പ് സിഗ്നൽ മറികടന്നതിന് 855വാഹനങ്ങളാണ് പിന്നിട്ട ഏഴു മാസത്തിനിടെ പിടിച്ചെടുത്തത്. മൊത്തം 13,876 നിയമ ലംഘനങ്ങളാണ് ചുവപ്പ് സിഗ്നൽ ലംഘനത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തത്.മഞ്ഞ സിഗ്നൽ തെളിയുന്ന സമയത്ത് വേഗതകൂട്ടി കടന്നുപോകാൻ തുനിയുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ജങ്ഷനുകളിൽ എത്തുമ്പോൾ വേഗത കുറച്ച്ജാഗ്രത പാലിക്കണമെന്ന നിയമം പലരും ശ്രദ്ധിക്കുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. യു.എ.ഇ ഫെഡറൽ നിയമമനുസരിച്ച് ചുവപ്പ് സിഗ്നൽ ലംഘിച്ചാൽ 1000ദിർഹം പിഴയും 12 ബ്ലാക് പോയിന്റുമാണ് ശിക്ഷ. ഇതിനു പുറമെ 30 ദിവസം വാഹനം കണ്ടു കെട്ടുകയും ചെയ്യും. ദുബൈ എമിറേറ്റിലെ പ്രത്യേക നിയമപ്രകാരം 50,000ദിർഹം പിഴയും 23ബ്ലാക് പോയിന്‍റുകളും വരെ ശിക്ഷ ലഭിക്കാനും വകുപ്പുണ്ട്. റോഡ് യാത്രികരുടെ സുരക്ഷയ്ക്കും മികച്ച ട്രാഫിക് സംവിധാനം ഉറപ്പുവരുത്തുന്നതിനും ദുബൈ പൊലീസ് എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്രാഫിക്വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ്മുഹൈർ അൽ മസ്റൂയി പറഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram