തടവുകാർക്ക് മോചനം
November 30, 2022
യുഎഇയുടെ 51–ാമത് ദേശീയദിനത്തോടനുബന്ധിച്ച് രണ്ടായിരത്തിലേറെ തടവുകാർക്ക് മോചനം നൽകി . വിവിധ കേസുകളിൽപ്പെട്ട തടവുകാരെയാണ് വിട്ടയക്കുക. ഇവരുടെ കടബാധ്യതകൾ തീർക്കാനും നിർദേശിച്ചു.അബുദാബിയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,530 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടു.വിട്ടയക്കുന്ന തടവുകാർക്കു പുതു ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം നടത്താനും കുടുംബങ്ങളെ സേവിക്കാനും സമൂഹത്തിന് സംഭാവനകൾ നൽകാനും അവസരം നൽകാനാണു മോചനം കൊണ്ട് ഉദ്ദേശിക്കുന്നത്.ദുബായിൽ 1040 തടവുകാർക്ക് ആണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മോചനം നൽകാൻ ഉത്തരവിട്ടത് .
വിവിധ ജയിലുകളിൽ ശിക്ഷയനുഭവിക്കുന്ന 333 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഇവർക്കു തങ്ങളുടെ കുടുംബങ്ങളുമായി കൂടിച്ചേർന്നു മികച്ച ജീവിതം നയിക്കാനുള്ള അവസരമാണു ഭരണാധികാരി നൽകുന്ന തെന്നു ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് അൽ സാറി അൽ ഷംസി പറഞ്ഞു.യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹാമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഇൗ വിശിഷ്ടദിനത്തോ ടനുബന്ധിച്ച് 153 തടവുകാരെയാണു മോചിപ്പിക്കുക. ഇനിയുള്ള ജീവിതം നേരായ പാതയിലൂടെ നയിക്കാനുള്ള സുവർണാവസരമാണ് ഇവർക്കു ലഭിക്കുകയെന്നു ഫുജൈറ പൊലീസ് തലവൻ ബ്രി.ജനറൽ മുഹമ്മദ് ബിൻ നായിയ അൽ തുനൈജി പറഞ്ഞു.
No Comments
Leave a Comment