ഓപ്പറേഷൻ ‘ഡെസേർട്ട് ലൈറ്റ്’: അറസ്റ്റിലായത് വൻ മയക്കുമരുന്ന് സംഘം

November 29, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഓപ്പറേഷൻ ‘ഡെസേർട്ട് ലൈറ്റ്’: അറസ്റ്റിലായത് വൻ മയക്കുമരുന്ന് സംഘം
    യു.എ.ഇ. ഉൾപ്പടെ ആറോളം രാജ്യങ്ങളിൽ നടത്തിയ അന്വേഷ ണത്തിൽ മയക്കുമരുന്ന് മാഫിയ തലവന്മാരുൾപ്പടെ 49 പേർ അറസ്റ്റിലായി. ഇതിൽ ആറുപേരെ യു.എ.ഇ.യിൽനിന്നാണ് അറസ്റ്റുചെയ്തത്. സ്പെയിൻ, ബെൽജിയം, നെതർലൻഡ്സ്‌, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇ.യും സംയുക്ത അന്വേഷണം നടത്തിയത്. രാജ്യത്തെ പ്രതിനിധീകരിച്ച് ദുബായ് പോലീസാണ് അന്വേഷണത്തിൽ പങ്കെടുത്തത്.ഉദ്യോഗസ്ഥർ നടത്തിയ ഇടപെടലിനെ യു.എ.ഇ. ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന യൂറോപ്യൻസംഘത്തെയാണ് യൂറോ പോളിന്റെ സഹായത്തോടെ സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടാനായത്. ഈ മാസം എട്ടിനും 19-നും ഇടയിലായിരുന്നു ‘ഡെസേർട്ട് ലൈറ്റ്’ എന്നുപേരിട്ട സംയുക്ത ഓപ്പറേഷനിലൂടെ യൂറോപ്പിലെ ഏറ്റവുംവലിയ ലഹരിക്കടത്ത് സംഘം അറസ്റ്റിലായത്.യൂറോപ്പിലെ കൊക്കെയ്ൻ വ്യാപാരത്തിന്റെ മൂന്നിലൊന്ന് വിപണി നിയന്ത്രിച്ചിരുന്ന ഇവരുടെ പക്കൽനിന്നും 30 ടണ്ണിലേറെ ലഹരിവസ്തുക്കൾ പോലീസ് പിടികൂടിയിട്ടുണ്ട്. മയക്കുമരുന്നിന് പുറമേ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾക്കും സംഘം നേതൃത്വംനൽകിയതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ലഹരിമാഫിയകളെ ഉന്മൂലനംചെയ്യുന്നതിനും യു.എ.ഇ.നടത്തുന്ന ശ്രമങ്ങളുടെ തെളിവാണ് ഓപ്പറേഷൻ ഡെസേർട്ട് ലൈറ്റെന്ന് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖലീഫ അൽ മർറി പറഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram