ഉച്ചവിശ്രമ നിയമം തെറ്റിച്ച ഒൻപത് കമ്പനികൾക്ക് പിഴ

August 12, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഉച്ചവിശ്രമ നിയമം തെറ്റിച്ച ഒൻപത് കമ്പനികൾക്ക് പിഴ
    യു.എ.ഇ. യുടെ ഉച്ച വിശ്രമനിയമം ലംഘിച്ച അബുദാബിയിലെ ഒൻപത് നിർമാണ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 155 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.കൂടിയചൂടിൽ തൊഴിലാളികളെ ജോലിചെയ്യിക്കരുതെന്ന ഉച്ച വിശ്രമനിയമംജൂൺ 15 – മുതൽ പ്രാബല്യത്തിലുണ്ട് . നിയമം തെറ്റിക്കുന്ന സ്ഥാപനങ്ങൾക്ക് അരലക്ഷം ദിർഹംവരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു.അടുത്തിടെ ഉച്ചവിശ്രമം നൽകാത്ത 302 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് അബുദാബി നഗരസഭാ അധികൃതർ പറഞ്ഞു.നിർമാണ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് നിർബന്ധമായും ഉച്ചവിശ്രമം അനുവദിക്കണം. കടുത്ത താപനിലയിൽ തീപ്പിടിത്തവുമായ്‌ ബന്ധപ്പെട്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അബുദാബി നഗരസഭാ ഓർമിപ്പിച്ചു. നിർമാണ സ്ഥലങ്ങളിലുണ്ടാകുന്ന അപകടങ്ങളും പരിക്കുകളും കുറയ്ക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ഒട്ടേറെ പരിശോധനകളും ബോധവത്കരണ പ്രചാരണങ്ങളുൾപ്പെടുയുള്ള നടപടികളും നഗരസഭ നടത്തുന്നുണ്ട്. പാരിസ്ഥിതിക, ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കണമെന്ന് സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകി.യു.എ.ഇ. യിൽ ചൂട് ശക്തമായ സാഹചര്യത്തിൽ നിർമാണ സ്ഥലങ്ങൾ ഉൾപ്പെടയുള്ള തുറസ്സായ പ്രദേശങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കായി യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. ജൂൺ 15 – മുതൽ സെപ്റ്റംബർ 15 – വരെ മൂന്നുമാസത്തേക്കാണ് ഉച്ചവിശ്രമം . തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും ഉയർന്ന താപനിലകാരണം അപകടസാധ്യതകളിൽനിന്ന് അവരെ സംരക്ഷിക്കാനുമാണ് ഈ നിർബന്ധിത നിയമത്തിന്റെ ലക്ഷ്യം. നിയമം ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ 600590000 എന്ന നമ്പറിൽ വിളിച്ച് പരാതികൾ രേഖപ്പെടുത്താം.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram