അപകടങ്ങളില്ലാത്ത വേനൽക്കാലം: സുരക്ഷാപ്രചാരണം തുടങ്ങി

August 2, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • അപകടങ്ങളില്ലാത്ത വേനൽക്കാലം: സുരക്ഷാപ്രചാരണം തുടങ്ങി
    യു.എ.ഇ.യിൽ വാഹനാപകടങ്ങൾ കുറയ്ക്കാൻ ഗുണമേന്മയുള്ള ടയറുകൾ ഉപയോഗിക്കാനായി ജനങ്ങളെ ബോധവത്കരിക്കാൻ ആഭ്യന്തരമന്ത്രാലയം സുരക്ഷാപ്രചാരണം ആരംഭിച്ചു.ചൂടുകാലത്ത് സംഭവിക്കുന്ന അപകടങ്ങൾക്ക് പ്രധാനകാരണം വാഹനങ്ങളുടെ ടയറുകളുടെ പ്രശ്നമായതിനാലാണ് ബോധവത്കരണം ആരംഭിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെയാണ് സുരക്ഷാപ്രചാരണം. ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് കോ-ഓർഡിനേഷൻ രാജ്യത്തുടനീളമുള്ള പ്രാദേശിക ട്രാഫിക്, പട്രോൾ വകുപ്പുകളുമായി സഹകരിച്ചാണ് ബോധവത്കരണപ്രചാരണം. റോഡുകളിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ‘അപകടങ്ങളില്ലാത്ത വേനൽക്കാലം’ എന്ന പ്രമേയത്തിലാണ് പ്രചാരണം ആരംഭിച്ചത്.കഴിഞ്ഞവർഷം യു.എ.ഇ.യിൽ ചൂടുകാലത്ത് ടയറുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 81 പേർ മരിക്കുകയും 943 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യോഗ്യമല്ലാത്ത ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് പ്രധാനലക്ഷ്യം. റോഡപകടങ്ങൾ കാരണമുണ്ടാവുന്ന ദുരന്തങ്ങൾ ജനങ്ങളെ അറിയിക്കുകയും ബോധവത്കരിക്കുകയും അതുവഴി ഉയർന്ന റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.ഉയർന്ന താപനില കണക്കിലെടുത്ത് ടയറുകളുടെ പ്രവർത്തനക്ഷമത കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു . പഴയ ടയറുകൾ, വായുസമ്മർദം കുറഞ്ഞത്, സ്ഥിരമായി അമിതഭാരം വഹിക്കുന്ന വാഹനങ്ങളുടെ ടയറുകൾ എന്നിവ ചൂടുകാലത്ത് അപകടങ്ങൾക്ക് കാരണമാവുമെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ മേജർ ജനറൽ കൗൺസിൽ എൻജിനിയർ മുഹമ്മദ് സൈഫ് അൽ സഫിൻ പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ ഗുണമേന്മയുള്ള ടയറുകൾ മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം ഡ്രൈവർമാർക്ക് നിർദേശം നൽകി.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram