അഗ്നിപഥിൽ പ്രതിഷേധം മുന്നോട്ടെന്ന് കേന്ദ്രം #June 17th
June 17, 2022
കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതി യായ അഗ്നിപഥിനെതിരായ പ്രതിഷേധം മൂന്നാം ദിവസവും ശക്തമായി തുടരുന്നു.ഇന്ന് പ്രതിഷേധം തെക്കേ ഇന്ത്യയി ലേക്കും വ്യാപി ച്ചു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു. സ്റ്റേഷന കത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തു. ട്രെയിനുകൾക്ക് നേരെ കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. അഗ്നിപഥിനെ ചൊല്ലി വടക്കേ ഇന്ത്യയിൽ പ്രതി ഷേധം ശക്തമാണെങ്കിലും ഇതുവരെ തെക്കേ ഇന്ത്യയെ ബാധിച്ചിരുന്നില്ല .സെക്കന്ദരബാദില്‍ പ്രക്ഷോഭക്കാര്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ ഒരാൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു . ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ ബസുകള്‍ തകര്‍ത്തു. വിവിധയിടങ്ങളില്‍ ഇന്നും ട്രെയിനു കള്‍ക്ക് തീയിട്ടു. യു.പിയിലും ബിഹാറിലും തെലങ്കാനയലും ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറിലെ മൊഹ്യുദി നഗര്‍ സ്റ്റേഷനില്‍ ജമ്മു–താവി എക്സ്പ്രസിനും സമസ്തിപൂരില്‍ സംപര്‍ക് ക്രാന്തിക്കും തീയിട്ടു. സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാനയിലെ ഫരീദാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി. പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥനങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുയാണ്.പ്രതിപക്ഷക്ഷികളും വിഷയം ഏറ്റെടുത്തു .അതേസമയംപദ്ധതി പിന്‍വലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൂചിപ്പിച്ചു
No Comments
Leave a Comment